Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അതിദാരിദ്ര്യമുക്തമെന്ന ഞാണിന്മേല്‍ കളി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 7, 2026, 06:50 am IST
in Editorial

കേരളം നമ്പര്‍ വണ്‍ എന്ന മുദ്രാവാക്യം ഉറപ്പിച്ചു നിര്‍ത്താനായിരുന്നു അതി ദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് നടപ്പാക്കിയ ആ കളി ചീറ്റിപ്പോയി എന്ന വിലയിരുത്തലിലാണ്. അടുത്തമാസം നടക്കുന്ന രണ്ടാംഘട്ട പ്രഖ്യാപനം. അത്യാവശ്യ ചെലവുപോലും നിര്‍വഹിക്കാന്‍ കഴിവില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത ജനവിഭാഗമാണ് അതിദാരിദ്ര്യത്തില്‍ കഴിയുന്നത്. അത്തരക്കാരെ സംരക്ഷിക്കാനും സഹായിക്കാനും ബൃഹത്തായ പദ്ധതികള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അത്തരം പദ്ധതികള്‍ കിറ്റാക്കി വിതരണം ചെയ്ത് വോട്ടാക്കിയവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന സത്യം അവശേഷിക്കുന്നു.

സംസ്ഥാനത്ത് 59,283 കുടുംബങ്ങളെയാണ് ആദ്യം അതിദാരിദ്ര്യമായി കണ്ടെത്തിയത്. അതിനായി രൂപീകരിച്ച സമിതി 1,18,309 പേരെയാണ് തുടക്കത്തില്‍ കണ്ടെത്തിയത്. അതിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപസമിതി ചേര്‍ന്ന് 87,158 കുടുംബമാക്കി ചുരുക്കി. അതിനുശേഷം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സര്‍വേ നടത്തി 73,747 കുടുംബങ്ങളാണ് യഥാര്‍ത്ഥ അതിദാരിദ്ര്യത്തിലെന്ന് തീരുമാനിച്ചു. ആ കണക്ക് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും സൂക്ഷ്മ പരിശോധന നടത്തിയതോടെ 64,006 ആയി ചുരുങ്ങി. ഇതിനിടെ ചിലര്‍ മരിച്ചു. നാടോടികളും ഇതര സംസ്ഥാന തൊഴിലാളികളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് 59,283 കുടംബങ്ങളെന്ന കണക്കില്‍ സര്‍ക്കാര്‍ എത്തിയത്.
എന്നാല്‍ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടശേഷം ഗൃഹനാഥനോ നാഥയോ മരിച്ചപ്പോള്‍ ആ കുടുംബത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതിദാരിദ്ര്യ പ്രഖ്യാപന സമ്മേളനത്തിനു താരശോഭയുണ്ടാക്കാന്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തി പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി മമ്മൂട്ടി സംസ്ഥാനത്ത് ഇനിയും ദരിദ്രരുണ്ടെന്ന് പറഞ്ഞിരുന്നു. അതിനെ അതിശയത്തോടെയും അമ്പരപ്പോടെയും വീക്ഷിച്ചവരുണ്ട്. കൃത്യമായ സര്‍വേ നടത്താതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്നതിന് തെളിവായി, ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രം സഹിതം വാര്‍ത്തകള്‍ പുറത്തുവന്നു.

പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിവുസഹിതം പുറത്തായത് തിരിച്ചടിയാകുമെന്ന് വന്നതോടെയാണ് നവംബറില്‍ത്തന്നെ നാണംകെട്ട് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം വോട്ടായി മാറിയില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ രണ്ടാംഘട്ടം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇനി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഹെല്‍പ് ലൈന്‍ നമ്പറും സമൂഹമാധ്യമ പേജും തയാറാക്കി ഫെബ്രുവരി 19 ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് രണ്ടാംഘട്ടം. ഒന്നാംഘട്ടം പാളിയതുപോലെ തന്നെ രണ്ടാം ഘട്ടവും പാഴ്ശ്രമമാകുമെന്ന് തീര്‍ച്ച. ദാരിദ്ര്യം പറഞ്ഞ് വോട്ടാക്കാനുള്ള സര്‍ക്കാരിന്റെ ഞാണിന്മേല്‍ കളിയാണിതൊക്കെയെന്ന കണക്കുകൂട്ടലിലാണിത് ചെന്നവസാനിക്കുക. അത് തിരിച്ചറിയാനുള്ള കഴിവും കരുത്തും കാര്യശേഷിയും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കില്ലാതെപോയി എന്നതാണ് കഷ്ടം.

കേരളത്തിലെ ദാരിദ്ര്യത്തിന് കാരണമായി വര്‍ത്തിക്കുന്നത് ജനപ്പെരുപ്പവും വികസനക്കുറവുമാണ്. അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്‌മ ഇത്ര രൂക്ഷമായി കാണുന്ന മറ്റൊരു സംസ്ഥാനവും ഭാരതത്തിലില്ല. സാങ്കേതികമായി പിന്നാക്കം നില്‍ക്കുന്ന കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ വ്യവസായമേഖല ഒട്ടും വളര്‍ന്നിട്ടില്ല. എന്നാല്‍ ഭാരതമൊട്ടാകെയുള്ളതിന് വിപരീതമായി, കേരളത്തിലെ ഏറ്റവും താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി കാണാനാകും. അതോടൊപ്പം ഏറ്റവും മുകള്‍ത്തട്ടിലുള്ള 10 ശതമാനം ജനങ്ങള്‍ക്ക് സ്ഥായിയും അഭൂതപൂര്‍വവുമായ നേട്ടങ്ങളും ഉണ്ടായി. ബാക്കിയുള്ള 60 ശതമാനം ജനങ്ങള്‍ കൂടുതല്‍ ദരിദ്രരാവുകയാണുണ്ടായത്.

പ്ലാനിംഗ് കമ്മിഷന്റെ പുതിയ നിര്‍വചനമനുസരിച്ച് ഒരുദവിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും കഷ്ടിച്ച് ദാരിദ്ര്യരേഖയ്‌ക്ക് മുകളിലാണ് നിലകൊള്ളുന്നത്. പൂര്‍ണമായ തൊഴില്‍രാഹിത്യം, ഭാഗികമായ തൊഴിലില്ലായ്‌മ, കാര്‍ഷിക സേവനമേഖലകളിലെ ഒരു പ്രധാന വിഭാഗം ഉത്പാദകരുടെ കുറഞ്ഞ വിഭവശേഷി എന്നിവയാണ് കടുത്ത ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങള്‍. അതിനാല്‍ തൊഴില്‍ രാഹിത്യം, ഭാഗികമായ തൊഴിലില്ലായ്‌മ, താഴെക്കിടയിലുള്ളവരില്‍ വന്‍തോതിലുള്ള ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങളില്‍ നേരിട്ടുള്ള ശക്തമായ ഇടപെടല്‍ അത്യാവശ്യമാണ്. അല്ലാതെയുള്ള ചെപ്പടി വിദ്യകള്‍ നിഷ്ഫലമാകും.

 

Tags: Kerala GovernmentExtreme povertyഅതിദാരിദ്ര്യമുക്ത കേരളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.