ഹരിദ്വാർ: പുണ്യനഗരമായ ഹരിദ്വാർ ഉൾപ്പെടെയുള്ള കുംഭ മേഖലയെ സനാതന നഗരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു . രാജ്യത്തിന്റെ വിശ്വാസവും സുരക്ഷയും സംബന്ധിച്ച് നിർണായക നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി പറഞ്ഞു.
ഡൽഹിയിൽ ഉയർന്നുവന്നതിന് സമാനമായ ഗൂഢാലോചന തീർത്ഥാടന നഗരമായ ഹരിദ്വാറിലും നടക്കുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ, കുംഭ മേഖലയെ “അമൃത ക്ഷേത്രം” ആയി പ്രഖ്യാപിക്കുകയും അവിടെ അഹിന്ദുക്കൾക്ക് പ്രവേശനം പൂർണ്ണമായി നിരോധിക്കുകയും വേണം.
സനാതന ധർമ്മ അനുയായികളുടെ മഹത്തായ വിശ്വാസ കേന്ദ്രമായ ഹരിദ്വാറിന്റെ സുരക്ഷയെ ഒരു സാഹചര്യത്തിലും അപകടത്തിലാക്കാൻ കഴിയില്ല.നിയമങ്ങളിൽ ഒരു വ്യവസ്ഥ ഉണ്ടെങ്കിൽ, അത് ഹരിദ്വാറിൽ കർശനമായി നടപ്പാക്കണമെന്നും അവർ പറഞ്ഞു.
















