Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്ന് കൊലവിളിച്ച് താലിബാനും ബലൂചികളും ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 667 സൈനികർ

2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 02:49 pm IST
in World

ഇസ്ലാമാബാദ് : കഴിഞ്ഞ വർഷം സായുധ സംഘങ്ങൾ പാകിസ്ഥാന് സമ്മാനിച്ചത് നിരവധി കയ്‌പേറിയ ഓർമ്മകൾ. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ സംഘർഷ മരണങ്ങളിൽ 74 ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ലെ 3,413 മരണങ്ങൾ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള അന്വേഷണ പഠന സംഘടനയായ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) നടത്തിയ പഠനത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ലഭിച്ച യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യത്തിനെതിരെ സായുധ സംഘങ്ങൾ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.

പിഐസിഎസ്എസ് ഡാറ്റ പ്രകാരം ബി എൽ എ , ടി ടി പി വിമത ഗ്രൂപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് നേടിയെടുത്ത യുഎസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന് ഗണ്യമായ നഷ്ടം വരുത്തി വച്ചിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ തീവ്രവാദ അക്രമങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മരണസംഖ്യ 3,413 ആയി ഉയർന്നുവെന്നും 2024 ൽ ഇത് 1,950 ആയിരുന്നെന്നും പഠന ഏജൻസി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് ഒരു പ്രധാന ശക്തിയായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാകിസ്ഥാൻ സൈന്യം പ്രത്യേകിച്ച് ദുർബലമാണ്.

2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങിയതിനുശേഷം ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും സൈനിക ഉപകരണങ്ങളും ക്രമേണ അഫ്ഗാൻ താലിബാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ടിടിപി പോലുള്ള സായുധ ഗ്രൂപ്പുകളുടെ കൈകളിലേക്ക് എത്തിയതായി പിഐസിഎസ്എസ് മാനേജിംഗ് ഡയറക്ടർ അബ്ദുള്ള ഖാൻ പറയുന്നു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ ഒരു ദശലക്ഷം യുഎസ് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

അതേ സമയം 2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്. ഈ ആക്രമണങ്ങൾ പ്രധാനമായും സുരക്ഷാ സേനകളെയും, സൈനികരെയും, ചൈനയുമായി ബന്ധപ്പെട്ട ബലൂചിസ്ഥാൻ പ്രവിശ്യയിലെ സെൻസിറ്റീവ് സംഘങ്ങളെയും ലക്ഷ്യം വച്ചായിരുന്നു നടന്നത്.

കൂടാതെ 2025-ൽ 667 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, മുൻ വർഷത്തേക്കാൾ 26% വർധനവാണ് ഇത്. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കുമാണിത്. 2025-ൽ 580 സാധാരണക്കാർ കൊല്ലപ്പെട്ടു, 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

Tags: pakistanTalibanBalochistanTTPBLAPak soldiersTerrorists attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.