Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 01:50 pm IST
in Kerala

പത്തനംതിട്ട: വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്‌സിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന അന്ത്യഘട്ടത്തിലാണ്. പാളികള്‍ വിദേശത്തേക്ക് കടത്തിയോ അതൊ സ്വര്‍ണക്കവര്‍ച്ച മാത്രമായിരുന്നൊ ലക്ഷ്യം എന്നത് ഈ പരിശോധനാ ഫലത്തില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ മാറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പൂശിയ സ്വര്‍ണത്തിന്റെ മാറ്റും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

ഒന്നര മാസം മുമ്പാണ് ശബരിമല ശ്രീകോവിലില്‍ നിന്നും ദ്വാരപാലക പാളികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ എസ്‌ഐടി ശേഖരിച്ചത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലെ ലാബില്‍ നിന്ന് ഈ മാസം പത്തിനകം പരിശോധനാ ഫലം വന്നേക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ നാളെ ഫലം ലഭിച്ചേക്കുമെന്ന് അറിയുന്നു. പരിശോധനാ ഫലം വരും മുമ്പേ പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടില്ലെന്ന് എസ്‌ഐടി പറഞ്ഞത് വിവാദമായിരുന്നു. പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനൗപചാരികമായി ലഭിച്ചതിനാലാണൊ എസ്‌ഐടി ഈ നിലപാടില്‍ എത്തിയതെന്നു വ്യക്തമല്ല. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന എസ്‌ഐടി നിലപാടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന ആരോപണവും ശക്തമാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ പിണറായി സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ അറസ്റ്റിനും അപ്പുറത്തേക്കും സിബിഐ അന്വേഷണം പോവാം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഉന്നതര്‍ ചോദ്യം ചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടതു വലതു മുന്നണികള്‍ക്കുണ്ട്. പിണറായിയുടെ മൂന്നാമൂഴം എന്ന സിപിഎം പ്രതീക്ഷക്ക് ഇതു വെല്ലുവിളിയാകും. ഈ സാഹചര്യത്തില്‍ ഏതുവിധേനയും സിബിഐ അന്വേഷണത്തിന് തടയിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കേസ് അന്വേഷണം രണ്ടു മാസം പിന്നിടുമ്പോള്‍ നഷ്ടസ്വര്‍ണത്തിന്റെ പത്തിലൊന്നുപോലും തിരിച്ചുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പിടിച്ചെടുത്തത് നഷ്ടമായ സ്വര്‍ണത്തിന്റെ തത്തുല്യ അളവിലുള്ള സ്വര്‍ണമാണെന്നാണ് എസ്‌ഐടി അവകാശപ്പെടുന്നത്. അത് വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. കട്ടിള പാളികളില്‍ രേഖകള്‍ പ്രകാരം ഉണ്ടായിരുന്ന 2519 ഗ്രാം സ്വര്‍ണം, പാര്‍ശ്വപാളികളിലെ സ്വര്‍ണം, ദശാവതാരം, രാശി ചിഹ്നങ്ങള്‍, പ്രഭ, ശിവരൂപം തുടങ്ങി ഏഴ് പാളികളിലെ സ്വര്‍ണം എവിടെയെന്ന് എസ്‌ഐടിക്കും അറിയില്ല. ശ്രീകോവിലില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി അടുത്തിടെയാണ് കണ്ടെത്തിയത്. അങ്ങനെ നോക്കിയാല്‍ കേസ് ഇപ്പോഴും പ്രാരംഭ ദിശയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അന്ത്യഘട്ടത്തിലാണെന്നും സിബിഐ വേണ്ടെന്നുമുള്ള എസ്‌ഐടി നിലപാട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനേ സഹായിക്കൂവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

Tags: Vijay MallyaCBI (Central Bureau of Investigation)Sabarimala gold theft caseശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

തന്ത്രിക്ക് ബാധ്യത പൂജാവിധികളില്‍ മാത്രം: ദേവസ്വം മാനുവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.