Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്: പദ്ധതി ആസൂത്രണം ചെയ്തു; പക്ഷെ നൂല്‍ ചതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 05:59 am IST
in Kerala

തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്നു മാറ്റിയ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അത്യപൂര്‍വമായ കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ണായക വിധി.

1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍ലിയെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയെന്നാണ് കേസ്.

1994ല്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷിച്ച് കുറ്റം വ്യക്തമായതോടെ വഞ്ചിയൂര്‍ പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗൂഢാലോചനയ്‌ക്ക് ആറു മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ളത്തെളിവ് ഉണ്ടാക്കലിന് മൂന്നു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിധി.

തൊണ്ടിമുതല്‍ അട്ടിമറിച്ചത് വളരെ ആസൂത്രിതമായിരുന്നു. ആന്‍ഡ്രൂസ് സാല്‍വദോര്‍ സാര്‍ലി ജയിലിലായി നാലു മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി.

പോളും ആന്റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി. വിചാരണയ്‌ക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്.

ഇതിനിടെ തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി. പക്ഷേ അടിവസ്ത്രത്തിലെ നൂലും മുറിച്ച ശേഷം തുന്നിയ നൂലിലെയും നിറവ്യത്യാസവും കള്ളിവെളിച്ചത്താക്കി. ഇത് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും ചെയ്യുകയായിരുന്നു.

വിമാനത്താവളത്തില്‍ വച്ചാണ് ആന്‍ഡ്രൂസിനെ അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൂന്തുറ സ്റ്റേഷനില്‍ എത്തിക്കുന്നത്. 61 ഗ്രാം ഹാഷിഷ് ആയതിനാല്‍ കേസിന്റെ അന്വേഷണം സിഐ ആയിരുന്ന കെ.കെ. ജയമോഹനിലേക്ക് എത്തി. കേസിന്റെ വിചാരണ നടക്കുമ്പോള്‍ത്തന്നെ ഒരു ബോംബ് വച്ചിട്ടുണ്ടെന്നും അത് പൊട്ടുന്നതോടെ കേസ് തന്നെ ഇല്ലാതാകുമെന്നും അഭിഭാഷകനായ ആന്റണി പറഞ്ഞിരുന്നുവെന്ന് ജയമോഹന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ രാജസേനന്‍ വഴി വഞ്ചിയൂര്‍കോടതിയെ അറിയിക്കുകയും ചെയ്തു.

കോടതി പത്തു വര്‍ഷം ശിക്ഷ വിധിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയപ്പോഴാണ് ബോംബ് എന്തെന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയെ ബോംബിന്റെ കാര്യം ബോധ്യപ്പെടുത്തുന്നത്. തുടര്‍ന്ന് ഹൈക്കോടതിയുടെ വിജിലന്‍സ് അന്വേഷണം നടത്തിയപ്പോഴും ഇത് സംബന്ധിച്ച് മൊഴി നല്‍കി. ഹൈക്കോടതി നിര്‍ദേശിച്ച കേസായിരുന്നിട്ടുപോലും ഒരു ഡിവൈഎസ്പി എഴുതിത്തള്ളി.

ഒടുവില്‍ ഐജിയായിരുന്ന സെന്‍കുമാറിനെ കാര്യങ്ങള്‍ ധരിപ്പിച്ചതിനുശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതും എസ്പിയായിരുന്ന പ്രഭയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതും. 32 വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ അഭിമാനമുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.

Tags: Antony RajuUnderwear evidence tampering case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ആന്റണി രാജു സ്ഥാനാര്‍ത്ഥിയാകുമോ? തൊണ്ടിമുതല്‍ കേസിലെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

ആന്റെണി രാജുവിന് എതിരെ ബിജെപിയുടെ കുറ്റ വിചാരണ സദസ്, തിരുവനന്തപുരം നിയോജക മണ്ഡലം 70 വര്‍ഷമായി അവഗണന നേരിടുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.