പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞു. രാജ്യം അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുകയാണ്.സംഭവം നടന്ന ബാർ, ക്രാൻസ്-മൊണ്ടാന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ലെ കോൺസ്റ്റെലേഷൻ ബാർ & ലോഞ്ച് ആണ്.
ഈ സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടല്ല, തീപിടിത്തമായാണ് കണക്കാക്കുന്നതെന്ന് സ്വിസ് അധികൃതർ അറിയിച്ചു.ബാറിന്റെ ബേസ്മെന്റിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 150-ലധികം പേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. അസാധാരണമായ വരണ്ട കാലാവസ്ഥയിൽ സ്വിറ്റ്സർലൻഡ് കാട്ടുതീയുമായി പോരാടുന്നതിനിടെയാണ് സംഭവം.അപകടത്തിൽപെട്ടവരെ എത്രയും വേഗം തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ചുറ്റുമുള്ള പ്രദേശം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഫോറൻസിക് സംഘങ്ങൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ബാറിനുള്ളിൽ ആരോ പടക്കം പൊട്ടിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാദേശിക അധികാരികൾ തന്നോട് പറഞ്ഞതായി സ്വിറ്റ്സർലൻഡിലെ ഇറ്റാലിയൻ അംബാസഡർ ഗിയാൻ ലോറെൻസോ കൊർണാഡോ സ്കൈ ടിജി24 നോട് പറഞ്ഞു.
















