തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ പോയ റഹിമിന്റെ ഇംഗ്ലീഷ് കേട്ട് ലോകമെങ്ങുമുള്ള മലയാളികളുടെ തൊലിയുരിഞ്ഞുപോയതിന് പിന്നാലെ ഇടത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരം ചര്‍ച്ചയാവുകയാണ്. ബിഎ, എല്‍എല്‍ബി, എംഎ, പിഎച്ച് ഡി… തുടങ്ങി സഖാക്കള്‍ ഭരിയ്‌ക്കുന്ന കോളെജുകളില്‍ നിന്നെടുത്ത ഈ ബിരുദങ്ങള്‍ എല്ലാമുള്ള ഒരാള്‍ക്ക് മര്യാദയ്‌ക്ക് ഒരു ഇംഗ്ലീഷ് വാചകം തെറ്റുകൂടാതെ പറയാന്‍ കഴിയില്ലെന്നത് ഇടത് കേരളത്തിന്റെ ദുരന്തം. ഇപ്പോഴിതാ ഇതേക്കുറിച്ച് സമൂഹമാധ്യമത്തില്‍ വന്ന ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
എ എ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളല്ല ഇവിടുത്തെ വിഷയം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ BAയും MAയും നേടിയും, സഖാവ് ലക്ഷ്മി നായരുടെ ലോ അക്കാദമിയിൽ നിന്ന് LLB ബിരുദം നേടിയും, ജേണലിസത്തിൽ ഡിപ്ലോമ… https://t.co/JE2AONj9zc pic.twitter.com/38xpJxfR3D
— 𝔸кѕнαι 𝕏 🌬️🫧 (@akshaiblogs) December 29, 2025
ആ കുറിപ്പ് താഴെ നല്‍കുന്നു:
“എ എ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളല്ല ഇവിടുത്തെ വിഷയം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ BAയും MAയും നേടിയും, സഖാവ് ലക്ഷ്മി നായരുടെ ലോ അക്കാദമിയിൽ നിന്ന് LLB ബിരുദം നേടിയും, ജേണലിസത്തിൽ ഡിപ്ലോമ നേടിയും, ഇപ്പോൾ PhD ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരാളുടെ ഇംഗ്ലീഷ് ഇങ്ങനെയാണെന്നതാണ് അടിസ്ഥാന പ്രശ്നം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടന്നേക്കാവുന്ന ഏറ്റവും വലിയ തട്ടിപ്പ് സഖാക്കളുടെ പേരിനൊപ്പം സഖാവ് ലക്ഷ്മി നായർ കൊടുക്കുന്ന LLB ആണ്.
രാജ്യസഭാ എംപിയും DYFI അഖിലേന്ത്യ പ്രസിഡന്‍റുമായി കേരളത്തിന് പുറത്തുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട സഖാവിന്റെ ഇംഗ്ലീഷ് ‘കാൻ യു ദി ഗവണ്മെന്‍റ് ഓഫ് കേർണാടകയാണെ’ എന്ന തലത്തിലാണെങ്കിൽ, അദ്ദേഹം കേരളത്തിന് പുറത്തുള്ളവരുമായി യാതൊരു കമ്മ്യൂണിക്കേഷനും നടത്തുന്നില്ലെന്നാണ് അർത്ഥം. മാധ്യമപ്രവർത്തകനോട് സംസാരിക്കുമ്പോൾ പുറകിൽ നിന്ന് സ്ത്രീ ‘പുവർ പീപ്പിൾ’ എന്ന് പറഞ്ഞുകൊടുക്കുമ്പോഴും റഹീംജി അത് മനസ്സിലാക്കാതെ ‘പ്യൂർ, പ്യൂർ’ എന്ന് ആവർത്തിക്കുകയാണ്.
ടിവി9 കന്നഡ ന്യൂസിൽ മലയാളി എംപിയുടെ അഭിമുഖം കാണുന്ന കർണാടകക്കാർക്ക് മലയാളികളെയും അവരുടെ വിദ്യാഭ്യാസത്തെയും കുറിച്ച് എന്ത് അഭിപ്രായമാവും ഉണ്ടാകുക? കണ്ട മുഴുവൻ മലയാളികളുടെയും തൊലിയുരിച്ചുകളഞ്ഞ് വെഞ്ഞാറമൂട് ചെഗുവേര.
അതുകൊണ്ട് റഹീം സഖാവിനോട് ഒന്നേ പറയാനുള്ളൂ: “മേലിൽ അലുവ വാങ്ങാൻ അണ്ണൻ കേരളം വിട്ട് പോകരുത്.”
















