അമരാവതി ): ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ തീപ്പിടിത്തം. ഒരാൾ മരിച്ചു. ആന്ധ്രയില്‍ വെച്ചാണ് എറണാകുളത്തേക്കു വരുകയായിരുന്ന ട്രെയിനിൽ തീപ്പിടി
ത്തമുണ്ടായത്. ബി1, എം2 ബോഗികള്‍ കത്തി. രാത്രി 12.45ഓടെയാണ് അപകടം ഉണ്ടായത്.
വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി ഉണ്ടായിരുന്നത് 158ഓളം യാത്രക്കാര്‍. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സംഭവത്തെത്തുടർന്ന്, തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകൾ ട്രെയിനിൽനിന്ന് വേർപ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ റെയിൽവേ അധികൃതർ ഏർപ്പെടുത്തി.
അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും റെയില്‍വെ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസും ഫൊറൻസിക് സംഘവും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, കോച്ചുകളിൽ പരിശോധന തുടരുകയാണ്.
















