തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ് ഓഫീസ് മാർച്ച് നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും. ഇക്കൂട്ടത്തില്‍ ഡിവൈഎഫ് ഐ നേതാവ് ചിന്താ ജെറോമിനും ട്രോളുകള്‍ ഉയരുന്നുണ്ട്.
കേരളത്തിൽ നാലുവട്ടം കെഎസ് ഇബി വൈദ്യുതി ചാർജ് ഉയർത്തിയപ്പോൾ ഡിവൈഎഫ്ഐ ഗോവയ്‌ക്കു ടൂർ പോയേക്കുവായിരുന്നോ എന്ന ചോദ്യവും ട്രോളുകളായി ഉയരുന്നുണ്ട്. അതേ സമയം ട്രെയിന്‍ ടിക്കറ്റ് നിരക്ക് എത്രയാണ് ഉയര്‍ത്തുന്നതെന്നതിന്റെ വിശദീകരണങ്ങളും വരുന്നുണ്ട്.
215 കി.മീ വരെ ദൂരത്തിന് ടിക്കറ്റ് നിരക്ക് കൂടുന്നേയില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ യാത്രക്കാര്‍ അധികവും ട്രെയിനില്‍ ഹ്രസ്വദൂരയാത്ര നടത്തുന്നവരാണ്. അതിനാല്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് ഇക്കൂട്ടരെ ബാധിക്കുന്നേയില്ല.
215 കിലോമീറ്ററിനു മോളിലുള്ള ഒരൊ കിലോമീറ്ററിനും 1 പൈസ വെച്ചാണ് കൂടുന്നത്. അതായത് ദീര്‍ഘദൂരയാത്രക്കാരെയാണ് തുച്ഛമായ ഈ ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുക. ഇവരില്‍ അധികവും ജോലിക്കാരായിരിക്കുമെന്നതിനാല്‍ ഈ താങ്ങാവുന്ന വര്‍ധന അവര്‍ക്ക് വലിയൊരു ആഘാതമാകില്ല.
ഇനി ആയിരം കിലോമീറ്റർ വരെ പോയാൽ കൂടുന്നത് 1000 പൈസ മാത്രമാണ്. ആയിരം പൈസ എന്നാല്‍ 10 രൂപ. അത്രയേ കൂടുന്നുള്ളൂ. മോദിജി ഇങ്ങിനെ നാട്ടുകാരെ കൊള്ളയടിക്കുന്ന തരത്തില്‍ നിരക്ക് കൂട്ടുമ്പോള്‍ ഈ നാട്ടില്‍ ഡിവൈഎഫ് ഐക്കാരുണ്ടെന്ന് ഓര്‍ക്കേണ്ടെ എന്നും ട്രോളുകള്‍ ഉയരുന്നു.
എന്തിനാണ് ഡിവൈഎഫ് ഐ റെയില്‍വേ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെതിരെ സമരം നടത്തുമ്പോള്‍ എല്ലാവരും ചിരിക്കുന്നത് എന്ന് ചോദിക്കുന്ന ചിന്താ ജെറോമിന്റെ ചിത്രവും ട്രോളുകളില്‍ നിറയുന്നു.
















