അന്തരിച്ച നടൻ ശ്രീനിവാസന് 17 വർഷക്കാലത്തോളം ഡ്രൈവർ ആയിരുന്ന ഷിനോജിന്റെ വൈകാരിക കുറിപ്പ് വൈറലാകുകയാണ്. ഡ്രൈവർ എന്നതിലുപരിയായി കുടുംബത്തിലൊരാളെ പോലെയായിരുന്നു ഷിനോജ്. കഴിഞ്ഞ വിഷുവിന് ഷിനോജിന് ശ്രീനിവാസൻ സമ്മാനിച്ചത് ചോറ്റാനിക്കരയിൽ ഒരു വീടായിരുന്നു.തന്നെ വെറും ഒരു ഡ്രൈവറായിട്ടല്ല, മക്കളെ പോലെ തന്നെ സ്നേഹിച്ചു. നോട്ടം കൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിച്ചിട്ടില്ല.
ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ചോറ്റാനിക്കരയിൽ ശ്രീനിസാർ നിർമിച്ച് നൽകിയ വീടാണെന്നും ഷിനോജ് പറയുന്നു. കൂടാതെ വിമലേച്ചി സ്വന്തം മകനെപ്പോലെയാണ് തന്നെ നോക്കിയതെന്നും അദ്ദേഹം പറയുന്നു.
കുറിപ്പ് കാണാം:
പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്..
എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി ♥️
















