Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മേയര്‍ സമരമുഖത്തെ തീപാറുന്ന നേതാവ്,പൊതുപ്രവര്‍ത്തനത്തില്‍ എത്തിയത് എബിവിപിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 09:30 pm IST
in Kerala, Thiruvananthapuram

എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കെത്തിയ വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്. രാഷ്‌ട്രീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്ന തലസ്ഥാന ജില്ലയിലെ ബിജെപിയുടെ അമരക്കാരനാണ് രാജേഷ്.

1975 മെയ് 5ന് നെടുമങ്ങാട് ‘മായ’യില്‍ വേലായുധന്‍ നായരുടേയും വസന്തകുമാരിയുടേയും മകനായാണ് രാജേഷ് ജനിച്ചത്. കോളേജ് തലം മുതല്‍ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എംജി കോളേജ്, മാര്‍ ഇവാനിയോസ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ലോ അക്കാദമിയിലായിരുന്നു നിയമ വിദ്യാഭ്യാസം. ഇക്കാലത്ത് എബിവിപിയുടെ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചു.

എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ ചുമതലകള്‍ ഇതില്‍ ഉള്‍പ്പെടും.പിന്നീട് യുവമോര്‍ച്ചയിലേക്ക് എത്തിയ വി.വി. രാജേഷ് പോരാട്ടങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു. അനീതികളെ ചോദ്യം ചെയ്തു കൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ നിരവധി മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് അതിക്രമം കാട്ടിയപ്പോള്‍ കൊടിയ പീഡനങ്ങളാണ് രാജേഷിന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇടയില്‍ വി.വി. എന്നറിയപ്പെടുന്ന വി.വി. രാജേഷ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച കേരളത്തില്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാജേഷ് ഒപ്പമുണ്ടായിരുന്നു. പിന്നീട് സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായത്.

ബിജെപിയുടെ സംസ്ഥാന വക്താവ്, സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എന്നീ ചുമതലകളും വഹിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോള്‍ അദ്ദേഹത്തിന്റെ ടീമില്‍ സംസ്ഥാന സെക്രട്ടറിയായി രാജേഷിനെയും ഉള്‍പ്പെടുത്തി.ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍ സമരം, ലോ അക്കാദമി സമരം, ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നടന്ന സമരം തുടങ്ങി ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചു. നെടുമങ്ങാട് 35139 വോട്ട് നേടാന്‍ വി.വി. രാജേഷിനു കഴിഞ്ഞു. 5965 വോട്ടുമാത്രം ഉണ്ടായിരുന്നിടത്താണ് ഇത്രയധികം വോട്ടുവര്‍ധനവ് ഉണ്ടായത്. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പൂജപ്പുര വാര്‍ഡില്‍ നിന്നും വിജയിച്ചു. ഇപ്പോള്‍ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച് തിരുവനന്തപുരത്തിന്റെ മേയറായി എത്തുന്ന രാജേഷിന് പൊതുപ്രവര്‍ത്തന മികവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നഗരത്തെ നയിക്കാനാകും.

വഞ്ചിയൂര്‍ മാതൃഭൂമി റോഡിലാണ് വി.വി. രാജേഷും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. നിത്യ എസ്. നായരാണ് ഭാര്യ. വിദ്യാര്‍ഥികളായ ദേവനാരായണ്‍, വേദവ്യാസ് എന്നിവര്‍ മക്കളാണ്.

 

Tags: V.V RajeshABVPyuvamorchamayorelectionstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.