ന്യൂദല്‍ഹി: വീണ്ടും മറ്റൊരു വ്യാജവാര്‍ത്തയിലൂടെ സംഘപരിവാറിനെ ഉന്നമിട്ട് മീഡിയവണ്ണും മാധ്യമം ദിനപത്രവും. എക്സ് മുസ്ലിമിനെ സംഘപരിവാറുകാരന്‍ എന്ന് മുദ്രകുത്തി, ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ഇയാള്‍ ആക്രോശിക്കുന്ന ഒരു ഫോട്ടോ കാണിച്ചാണ് ക്രിസ്മസിനെതിരെ സംഘപരിവാറുകാരന്‍ എന്ന വാര്‍ത്ത മീഡിയവണ്ണഉം കൂട്ടരും സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയില്‍ കാവിക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയുമിട്ട്, കഷണ്ടിയും ക്രൂരമായ കണ്ണുകളുമുള്ള ഒരാള്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി വൈദികനെ ക്രിസ്മസ് ദിനത്തില്‍ ഭീഷണിപ്പെടുത്തി എന്നതാണ് വാര്‍ത്ത.ഒരു കാര്യം ആദ്യമേ അറിയുക. നെറ്റിയില്‍ കാവിക്കുറി വരച്ചതുകൊണ്ടും കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞതുകൊണ്ടും മാത്രം ഒരാള്‍ സംഘപരിവാറുകാരനാകില്ല. മുസ്ലിങ്ങളെ തന്നെ കാവിയുടുപ്പിച്ചും കുറിയണിയിച്ചും രുദ്രാക്ഷമണിയിച്ചും ഫോട്ടോഷൂട്ടുകള്‍ ധാരാളമായി ഇന്ന് നടക്കുന്നുണ്ട്. എല്ലാം സംഘപരിവാറിനെ അധിക്ഷേപിക്കാന്‍ ഉള്ള ഗൂഢാലോചന മാത്രം.
ഇയാളുടെ വീഡിയോയുമായി സംഘപരിവാറിനുമേൽ കുതിരകയറാൻ വരുന്ന മീഡിയവണ്ണിനറിയാമായിരിക്കാം ഇയാള്‍ ഒരു എക്സ് മുസ്ലീമാണെന്നത്. ഇനി അറിയില്ലെങ്കില്‍ പറയുന്നു വൈദികനെതിരെ ആക്രോശിക്കുന്ന ഇയാള്‍ ഒരു എക്സ് മുസ്ലിമാണ്. ഇയാളുടെ പേര് സുന്ന്യുര്‍ റഹ്മാന്‍ എന്നാണ്. 2018 മുതൽ ഇയാള്‍ മതം മാറി ശ്രീ സത്യനീഷ് ആര്യ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ ജനിച്ച ഇയാള്‍ 2013 ൽ ഇസ്ലാം മതം ഉപേക്ഷിച്ചയാളാണ്. അവിടെ ഭീഷണി നേരിട്ടപ്പോള്‍ ഇന്ത്യയിലേക്ക് ചേക്കേറി. 2018-ഓടെ ശ്രീ സത്യനീഷ് ആര്യ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇയാളുടെ ഇപ്പോഴത്തെ പരിപാടി ക്രൈസ്തവ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും പരിഹസിക്കുന്ന വീഡിയോകൾ ഇടുക, ഇസ്ലാമിനെയും മുസ്ലിംകളെയും കടുത്ത ഭാഷയിൽ ആക്രമിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുക എന്നിവയാണ്. ഇയാൾക്ക് ആർഎസ്എസുമായോ സംഘപരിവാറുമായോ പുലബന്ധം പോലുമില്ല.
ഇപ്പോള്‍ ക്രിസ്മസ് ദിനത്തില്‍ ഒരു പള്ളിയില്‍ കയറി വൈദികനെയും വിശ്വാസികളെയും ഇയാള്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് മാധ്യമവും മീഡിയ വണ്ണും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഫോട്ടോയില്‍ ഇയാള്‍ ക്രൂരമായി ഒരു വൈദികനോട് ആക്രോശിക്കുകയാണ്. ഇത് തന്നെ ആരുടെയോ രഹസ്യ അജണ്ടയുടെ ഭാഗമായി ശ്രീ സത്യനീഷ് ആര്യയെ ഉപയോഗപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും കാവി കുറി നെറ്റിയില്‍ ഉള്ളവനും ജയ് ശ്രീറാം വിളിക്കുന്നവനുമെല്ലാം സംഘപരിവാറല്ല.
















