ആട് 3’സിനിമ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്കേറ്റിരുന്നു . അതിനെ പറ്റി അതിരൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം . സിനിമയിൽ സംഘട്ടനമൊരുക്കിയവരെയും അപകടവാർത്തയ്‌ക്ക് കമന്റുകളിൽ വന്ന വിമർശനങ്ങൾക്കും രൂക്ഷഭാഷയിൽ തന്നെ നടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് പരുക്ക് പറ്റിയത്. വിനായകന്റെ കൂടെയുള്ള ജനം വിനായകന്റെ കൂടെയുണ്ടെന്നും വിനായകൻ പോസ്റ്റിൽ പറയുന്നു.
ഉമ്മൻ ചാണ്ടിയുടേയും വിഎസ്സിന്റേയും മരണസമയത്ത് വിനായകൻ പങ്കുവച്ച പോസ്റ്റുകളുമായാണ് സോഷ്യൽ മീഡിയ വിനായകനെതിരെ തിരിഞ്ഞത് . കമന്റുകളോട് അതിരൂക്ഷമായാണ് വിനായകൻ പ്രതികരിച്ചത്
‘ വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട് അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. ഗർഭം കലക്കാൻ പോയപ്പോൾ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചുചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. “കർമ്മ” എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട. അഹംഭവിച്ചവനല്ല, അഹംകരിച്ചവനാണ് വിനായകൻ. കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും‘ എന്നാണ് വിനായകൻ പറയുന്നത് .
















