ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ച 19 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിച്ചിരുന്ന മന്യ പാട്ടീൽ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മൺവെട്ടിയും പിക്കാസും കൊണ്ട് വെട്ടിയും അടിച്ചും അത്രിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പരുക്കേറ്റു. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛൻ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. സ്വന്തം ഗ്രാമത്തിലേക്ക് പെൺകുട്ടി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ മന്യയുടെ പിതാവ് പ്രകാശ് ഫക്കിർഗോഡ, രണ്ട് അടുത്ത ബന്ധുക്കൾ എന്നീ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ വർഷം മെയ് മാസത്തിലായിരുന്നു മന്യയും വിവേകാന്ദനും തമ്മിലുള്ള വിവാഹം. ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് ദമ്പതികൾ ഡിസംബർ 8 ന് തിരിച്ചെത്തുന്നതുവരെ ഹുബ്ബള്ളിയിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഹാവേരി ജില്ലയിലാണ് താമസിച്ചിരുന്നത്. യുവതിയുടെ കുടുംബാംഗങ്ങൾ ഭർത്താവിനെയും ഭാര്യാപിതാവിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു.
ആറു മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഇരുവീട്ടുകാരെയും വിളിച്ച് പൊലീസ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഗര്‍ഭണിയായ മാന്യതയെയും കൊണ്ട് വിവേകാനന്ദന്‍ തിരികെ ഹുബ്ബള്ളിയിലെത്തിയത്.
















