Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചിരിയുടെയും ചിന്തയുടെയും ചലച്ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 09:53 am IST
in Editorial

നാലരപ്പതിറ്റാണ്ടിലേറെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഓരോ മലയാളിയുടെയും നന്മയിലേക്കെന്നപോലെ അവരുടെ കാപട്യത്തിലേക്കും അഹന്തയിലേക്കും കണ്ണാടി പിടിക്കുകയും ചെയ്ത പ്രതിഭാശാലി ജീവിതത്തിന്റെ തിരശീലയ്‌ക്കു പിന്നിലേക്ക് മറഞ്ഞിരിക്കുന്നു. മലയാളി ഒരിക്കലും മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനും നടനുമാണ് ശ്രീനിവാസന്‍. ഒരേസമയം കലാമൂല്യമുള്ളതും സാമൂഹ്യ വിമര്‍ശനം നടത്തുന്നതുമായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചയാള്‍. ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടി.പി. ബാലഗോപാലന്‍ എം.എ.യും സന്ദേശവും വരവേല്‍പ്പും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവുമൊക്കെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന സിനിമകളാണ്. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനുപുറമെ, ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അഭിനയിക്കുകയും ചെയ്ത ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. തപസ്യ കലാസാഹിത്യവേദി മാടമ്പ് പുരസ്‌കാരം നല്‍കി ശ്രീനിവാസനെ ആദരിക്കുകയുണ്ടായി.

കണ്ണൂരില്‍ തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ച ശ്രീനിവാസന് രാഷ്‌ട്രീയം പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിക്കേണ്ടിയിരുന്നില്ല. ശ്രീനിവാസന്‍ എന്ന സിനിമാക്കാരനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നു പറയാം. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമുള്ള അവിടത്തെ പഠനം സിനിമയാണ് തന്റെ തട്ടകവും ജീവിതവുമെന്നും ഉറപ്പിച്ചു. മലയാള സിനിമയില്‍ വഴിത്തിരിവ് ഉണ്ടാക്കിയ സംവിധായകന്‍ പി.എ. ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങുന്നത്. സിനിമാ മോഹങ്ങളുമായി മദ്രാസില്‍ കഴിയുമ്പോള്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ അക്കാലത്ത് പ്രസിദ്ധരായ സിനിമാക്കാര്‍ക്കു വേണ്ടി ശ്രീനിവാസന്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു.

ഒട്ടും യാന്ത്രികതയില്ലാതെ ജീവിതം തൊട്ടെടുക്കുന്ന തിരക്കഥകളിലേക്ക് ശ്രീനിവാസനെ എത്തിച്ചതില്‍ ഈ എഴുത്തിനും ഒരു പങ്കുണ്ട്. നടന്‍ എന്ന നിലയ്‌ക്ക് ചെറിയ വേഷങ്ങളിലായിരുന്നു ശ്രീനിവാസന്റെ തുടക്കം. തികച്ചും അപ്രസക്തമായ എല്ലാവരുടെയും പരിഹാസത്തിന് പാത്രമാകുന്ന കഥാപാത്രങ്ങള്‍. പക്ഷേ നടനില്‍ നിന്ന് തിരക്കഥാകൃത്തിലേക്കു മാറിയപ്പോള്‍ മലയാള സിനിമ ശ്രീനിവാസന്റെ പ്രതിഭ തിരിച്ചറിഞ്ഞു.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുമായുള്ള കൂട്ടുകെട്ടുകള്‍ മികച്ച സിനിമകള്‍ പുറത്തുകൊണ്ടുവന്നു. അന്തിക്കാടുമൊത്ത് പതിനഞ്ചു സിനിമകള്‍ ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകള്‍. സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്,
തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ എന്നിങ്ങനെ കുടുംബ പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ച എണ്ണം പറഞ്ഞ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് ശ്രീനിവാസനാണ്.

സിനിമയ്‌ക്കു പുറത്തും ശ്രീനിവാസന്‍ രാഷ്‌ട്രീയം പറഞ്ഞു. ഇക്കാര്യത്തില്‍ ആരെയെങ്കിലും പേടിക്കുകയോ, അംഗീകാരങ്ങള്‍ അകന്നു പോകുമെന്ന് ആശങ്കപ്പെടുകയോ ചെയ്തില്ല. തന്റെ സിനിമയിലേതുപോലെ നര്‍മ്മത്തില്‍ പൊതിഞ്ഞാണെങ്കിലും നിശിതമായ രാഷ്‌ട്രീയ വിമര്‍ശനമാണ് ശ്രീനിവാസന്‍ നടത്തിയത്. സന്ദേശം, വരവേല്‍പ്പ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, അറബിക്കഥ എന്നീ സിനിമകള്‍ അതിശക്തമായാണ് രാഷ്‌ട്രീയം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി കേരളത്തെ കുറിച്ചുള്ള തന്റെ ലേഖനത്തില്‍ വരവേല്‍പ്പ് സിനിമയെ പരാമര്‍ശിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.

സിനിമാ മേഖലയിലുള്ള മറ്റു പലരെയും പോലെ വിവാദങ്ങളിലും ഗോസിപ്പുകളിലും ശ്രീനിവാസന്‍ വന്നുവീണില്ല. സിനിമയിലെ തെറ്റായ പല പ്രവണതകളെക്കുറിച്ചും പറയുക മാത്രമല്ല അതിനെക്കുറിച്ച് സിനിമയെടുക്കുകയും ചെയ്തു. ഉദയനാണ് താരം എന്ന സിനിമയിലൂടെ മലയാളി കണ്ടത് സിനിമയ്‌ക്കുള്ളിലെ സിനിമയാണ്.

സിനിമയില്‍ സജീവമല്ലാതായപ്പോള്‍ മറ്റു പലരെയും പോലെ അതുവരെയുള്ള തന്റെ സംഭാവനകളില്‍ അഭിരമിച്ച് കഴിയുകയല്ല ശ്രീനിവാസന്‍ ചെയ്തത്. സ്വന്തമായി സ്ഥലം വാങ്ങി ജൈവകൃഷിയിലേക്ക് തിരിഞ്ഞു. കൃഷി ഇല്ലാതാവുന്നത് മലയാളിയുടെ വലിയൊരു ആശങ്കയാണ്. പക്ഷേ അത് വീണ്ടെടുക്കാന്‍ കാര്യമായി ഒന്നും ചെയ്യാറില്ല. രാഷ്‌ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ഇക്കാര്യത്തില്‍ അധര വ്യായാമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയും ഒരു തിരുത്താവാന്‍ ശ്രീനിവാസന് കഴിഞ്ഞു. സിനിമയിലും ജീവിതത്തിലും തന്റെ വേഷം ഔചിത്യത്തോടെ അവതരിപ്പിച്ചു മടങ്ങിപ്പോയ കലാകാരന് ആദരാഞ്ജലികള്‍.

Tags: Malayalam MovieActor sreenivasanCondolences to Actor Sreeniasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.