ന്യൂദല്‍ഹി: ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റ് സന്ദർശിച്ച രാഹുൽ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ശക്തമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ നട്ടെല്ലായ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ദുര്‍ബലമാണെന്നും ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്നാല്‍ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശുദ്ധ അബദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ജര്‍മ്മനി സന്ദര്‍ശിച്ചത്. വിദേശമണ്ണില്‍ ചെന്നെത്തിയ രാഹുല്‍ ഗാന്ധി സ്വന്തം മാതൃരാജ്യമായ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു. ഇന്ത്യയുടെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ മൊത്തം ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 495 ശതമാനം വളർച്ചയും കയറ്റുമതിയിൽ 760 ശതമാനം വളർച്ചയും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 1991 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയ്‌ക്കകത്തെ വാഹനങ്ങളുടെ ഉത്പാദനം 14 മടങ്ങ് വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യ 50 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കുകയും 2047 ആകുമ്പോഴേക്കും ആഗോളതലത്തിൽ മികച്ച 2 വാഹന നിർമ്മാതാക്കളിൽ ഒന്നാകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി യാഥാർഥ്യത്തെ നിഷേധിച്ചേക്കാം. പക്ഷേ ഫാക്ടറികൾ, കയറ്റുമതി, സംഖ്യകൾ എന്നിവ നുണ പറയുന്നില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ വളർച്ച യഥാർത്ഥമാണെന്നും ബിജെപി നേതാവ് കുറിച്ചു.
















