കണ്ണൂർ (17-12-2025): എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആണ് ഇവർ അന്വേഷണ ആവശ്യവുമായി ഹര്‍ജി നല്‍കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന്റെ രാഷ്‌ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു.കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിലും അന്വേഷണത്തിലും രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
രത്‌നകുമാറിന്റെ രാഷ്‌ട്രീയ അനുഭാവം കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ടാകാം എന്ന സംശയമാണ് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എസ്‌ഐടിയുടെ മേല്‍നോട്ടം രത്‌നകുമാറിന് നല്‍കുന്നതില്‍പോലും രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയവും അവർ ഉന്നയിക്കുന്നു. അതുകൊണ്ടുതന്നെ കേസില്‍ തുടരന്വേഷണം വേണം എന്നാണ് മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എസ്ഐടിയുടെ നേതൃത്വം രത്‌നകുമാറിനായിരുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിരമിച്ചതിന് പിന്നാലെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.അന്വേഷണ സമയത്ത് വിജിലന്‍സ് എസ്‌ഐ ആയിരുന്ന, നിലവിലെ കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനുമായി പി പി ദിവ്യ ഫോണില്‍ പലതവണ ബന്ധപ്പെട്ടിരുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നു.
















