Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറമ്പോക്ക് ആക്കി ഭൂമിക്കൊള്ള; ഹെക്ടര്‍ കണക്കിന് ദേവസ്വം ഭൂമി കൊള്ളയടിച്ച് പിണറായി സര്‍ക്കാര്‍

അനീഷ് അയിലം by അനീഷ് അയിലം
Dec 17, 2025, 06:56 am IST
in Kerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ പിണറായി സര്‍ക്കാര്‍ നടത്തിയ ഭൂമിക്കൊള്ളയും പുറത്ത്. റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തത് വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി. കൊള്ളയടിച്ചത് റീസര്‍വേയുടെ മറവില്‍. കള്ളിപുറത്തായത് ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തതോടെ. ദേശീയപാതാ വികസനത്തിന് കൊടുത്ത ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വം കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.

ദേവസ്വം ഭൂമി റവന്യൂ രജിസ്റ്ററില്‍ ദേവസ്വം വക പണ്ടാരഭൂമിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ റീസര്‍വേയില്‍ ഇത് പുറമ്പോക്കെന്ന് രേഖപ്പെടുത്തി. ഇതോടെ ക്ഷേത്രം ഭൂമി റവന്യൂ വകുപ്പിന്റേതായി. ഇത്തരത്തില്‍ വിവിധ റീസര്‍വേകളില്‍ പാറശ്ശാല മുതല്‍ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവനം വരെയുള്ള അനവധി ദേവസ്വം ഭൂമിയുടെ റവന്യൂരേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തി റവന്യൂ വകുപ്പിലേക്ക് തട്ടിയെടുത്തു. ദേശീയ പാതയ്‌ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തിയതോടെ നഷ്ടപരിഹാരം കുരുക്കിലായി. സര്‍ക്കാര്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്കാനാകില്ല. ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ റവന്യൂ വകുപ്പുമായി തര്‍ക്കത്തിലായതോടെയാണ് കൊള്ളയുടെ വ്യാപ്തി പുറത്തായത്.

തര്‍ക്കം പരിഹരിക്കാന്‍ 2023 ജൂലൈ 26ന് യോഗം ചേര്‍ന്നു. ദേവസ്വം ഭൂമി തട്ടിയെടുത്തത് മറയ്‌ക്കാന്‍ 2023 ആഗസ്ത് ഒന്‍പതിന് പുതിയ ഉത്തരവിറക്കി. ദേവസ്വം ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു ഉത്തരവ്. ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി മഹാരാജാവിന്റെ കാലത്തോ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരോ കവനന്റ് പ്രകാരം സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഭൂമിയാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക ധനവകുപ്പ് അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിറക്കി. ഇതോടെ ഹൈവേ ഭൂമി ഏറ്റെടുക്കലിന്റെ കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ തട്ടിയെടുത്തു. ഈ തെറ്റ് ദേവസ്വം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്കി. ദേവസ്വം ഭൂമി കവനന്റ് പ്രകാരം ബോര്‍ഡിന് കൈമാറിയതാണെന്നും ഉടമസ്ഥാവകാശം ദേവതയ്‌ക്കാണെന്നും കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഹൈവേ അതോറിറ്റി നല്കുന്ന നഷ്ടപരിഹാരത്തുക ധനവകുപ്പിന്റെ പ്രത്യേക അക്കൗണ്ടില്‍ നല്കുമെന്നും അത് റവന്യൂ ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ് വഴി കൈമാറാമെന്നും ഉത്തരവിറക്കി. ഉത്തരവിലും ദേവസ്വം ഭൂമി സര്‍ക്കാരിന്റേതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്മിനട ദേവസ്വം വക 41.45 സെന്റ്, പുല്ലമല സബ് ഗ്രൂപ്പിലെ ദേവസ്വം ഭൂമി, അറുകാലിക്കല്‍ ദേവസ്വത്തില്‍ 31 സെന്റ് തുടങ്ങിയവ വില്ലേജ് രേഖകളില്‍ പുറമ്പോക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഭൂമിക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Tags: Pinarayi GovernmentLand grabbingശബരിമല സ്വര്‍ണക്കൊള്ളദേവസ്വം ഭൂമിloots hectares of Devaswom land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.