Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള: അന്വേഷണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം സിബിഐ വരാന്‍ സാധ്യതയേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 10:50 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ളയില്‍ എസ്‌ഐടി അന്വേഷണം തെരഞ്ഞെടുപ്പുകാലത്ത് മന്ദീഭവിക്കാന്‍ കാരണം സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന് കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണത്തിനു സിബിഐ വരാന്‍ സാധ്യതയേറുന്നു. തെരഞ്ഞെടുപ്പ് തീര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തിരക്കിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയെ ഉടന്‍ ചോദ്യം ചെയ്യും. കേസന്വേഷണത്തിന് ഒരു മാസത്തെ അധിക സമയം ചോദിച്ചുവാങ്ങിയ എസ്‌ഐടി തെരഞ്ഞെടുപ്പു കാലത്ത് കാട്ടിയ ഉദാസീനതയ്‌ക്ക് കാരണം ബാഹ്യ ഇടപെടലാണെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവും ഊര്‍ജ്ജിതവുമായ അന്വേഷണത്തിന് ഇഡിക്കൊപ്പം സിബിഐയും രംഗത്ത് വരാന്‍ സാധ്യത കൂടുകയാണ്.

ബിജെപിയും വിവിധ ഹിന്ദുസംഘടനകളും കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി ഹൈക്കോടതിക്കു വ്യക്തമായതോടെയാണ് ഇ ഡി അന്വേഷണത്തിലെ തടസങ്ങള്‍ നീങ്ങിയത്. സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പോലും ഇടതുസര്‍ക്കാര്‍ സ്വാധീനം ചെലുത്തുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനു
സാധ്യത തെളിയുന്നത്.

കേരളാ പോലീസിന്റെ അന്വേഷണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ നിശ്ചലമായതാണ്. പത്മകുമാറിനപ്പുറത്തേക്ക് അന്വേഷണം നീണ്ടാല്‍ ഇടതുസര്‍ക്കാരിനു തിരിച്ചടി വലുതാകും. അതിനാല്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനുളള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിലാണ് മിനിറ്റ്‌സ് അടക്കമുള്ള രേഖകളില്‍ താന്‍ തിരുത്തല്‍ വരുത്തിയതെന്ന പത്മകുമാറിന്റെ മൊഴിയിലെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്തുകൊണ്ട് എസ്‌ഐടി തയ്യാറാകുന്നില്ല എന്നതു ദുരൂഹമാണ്. ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും ചോദ്യം ചെയ്യാത്തതും വിചിത്രമാണ്.

കെ.പി. ശങ്കരദാസിന്റെ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കറിന്റെ പ്രേരണയില്‍ ഇടതു സ്വാധീനമുള്ള പോലീസ് അസോസിയേഷന്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് ഇതിനു പി
ന്നിലെന്ന ആരോപണം ശക്തമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും മെമ്പര്‍ വിജയകുമാറും തമ്മിലുള്ള ബന്ധം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. ശങ്കരദാസിനെ ഒഴിവാക്കി വിജയകുമാറിനെ മാത്രമായി ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാലാണ് അന്വേഷണം മുന്‍ മെമ്പര്‍മാരിലേക്ക് തിരിയാത്തതെന്നും ആരോപണമുണ്ട്.

ദേവസ്വം നിയമ പ്രകാരം ഏതു തീരുമാനവും സാധുവാകാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നിരിക്കെ, അതു പരിഗണിക്കാതെ മുന്‍ അംഗങ്ങളുടെ മൊഴി അപ്പാടെ വിശ്വസിക്കാനാണ് എസ്‌ഐടി ശ്രമം. പത്മകുമാര്‍ ഉന്നയിച്ച മുന്‍ മന്ത്രി കടകംപള്ളിയുടെ പങ്കും അംഗങ്ങളായിരുന്നവരുടെ പങ്കും എസ്‌ഐടി പരിഗണിക്കുന്നതേയില്ല. 2018 മുതല്‍ സിപിഎമ്മിന് അനഭിമതനായ പത്മകുമാറിന് മേല്‍ എല്ലാ കുറ്റവും കെട്ടിവെച്ച് കടകംപള്ളിയെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണിപ്പോള്‍.

Tags: CBI probeശബരിമല സ്വര്‍ണ കൊള്ളമുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീSIT enquiry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Kerala

ഹൈക്കോടതിക്ക് സംശയം സ്വര്‍ണപ്പാളികള്‍ തന്നെ കൊള്ളയടിച്ചു?

Kerala

കട്ടിളപ്പാളിയില്‍ സ്വര്‍ണം പൊതിഞ്ഞ രേഖകളൊന്നുമില്ലെന്ന് വാസു ഹൈക്കോടതിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കരദാസിന്റെയും വിജയകുമാറിന്റെയും ഭാവി ജയശ്രീയുടെ മൊഴികളില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.