ജെറുസലെം: പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നു എന്ന പ്രഖ്യാപനം ആസ്ത്രേല്യ, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ നടത്തിയത് 2025 സെപ്തംബര്‍ 21നാണ്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ ഒന്നൊന്നായി തകര്‍ക്കുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ഗാസയിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇസ്രയേലിലെ ഖമനേയിയുടെ ഭീകരര്‍ എന്നീങ്ങനെ മധ്യേഷ്യയെ ചുറ്റിവരിഞ്ഞിരിക്കുന്ന ഇസ്ലാമിക ഭീകരതയെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു ഇസ്രയേല്‍. അതിനിടയിലാണ് ആസ്ത്രേല്യ, യുകെ, കാനഡ എന്നിവര്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് പ്രസ്താവന ഇറക്കിയത്.
മൂന്ന് മാസം മുന്‍പ് തന്നെ ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ നയം തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന് എഴുതിയ കത്തില്‍ താക്കീതായി നല്‍കിയത്. അല്ലെങ്കിലേ ഇസ്ലാമിക ഭീകരത ഒരു അര്‍ബുദമായി ആസ്ത്രേല്യയിലും യുകെയിലും കാനഡയിലും എല്ലാം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പലസ്തീന്‍ എന്ന സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുന്ന എന്ന പ്രസ്താവന ഈ ഇസ്ലാമിക ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനയാണിതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് നന്നായി അറിയാമായിരുന്നു. കാരണം അനുകൂലമായ സാഹചര്യത്തില്‍ കത്തിക്കാളി വളരുന്ന ഒന്നാണ് ഇസ്ലാമിക ഭീകരത. അതിനെ അടിച്ചമര്‍ത്തിയാല്‍ മാത്രമേ അത് വളരാതിരിക്കൂ എന്ന് നന്നായി അറിയാവുന്ന ആളാണ് ബെഞ്ചമിന്‍ നെതന്യാഹു.
ലിബറലുകളെന്ന് കാണിക്കാനാണ് ആസ്ത്രേല്യയും യുകെയും കാനഡയും പലസ്തീനെ അനുകൂലിച്ച് പ്രസ്താവന നടത്തുന്നത്. സ്റ്റേജില്‍ തണ്ണിമത്തന്‍ ബാഗ് കാണിച്ചും മറ്റും നമ്മുടെ നാട്ടിലെ ചില ബുദ്ധിജീവികള്‍ ചെയ്യുന്നതും ഇതേ ലിബറല്‍ ചിന്താഗതിയുടെ പ്രകടനമാണ്. ഈയിടെ ആഷിക് അബു ഉള്‍പ്പെടെയുള്ള കേരളത്തിലെ സിനിമാതാരങ്ങള്‍ തലയില്‍ കഫിയ ധരിച്ചാണ് പലസ്തീനിലെ മരിച്ച കുട്ടികളുടെ പേരുകള്‍ ഉറക്കെ സ്റ്റേജില്‍ വിളിച്ചുപറഞ്ഞത്. ഇതുപോലുള്ള നിരവധി ലിബറല്‍ പരിപാടികള്‍ ഉടനീളം നടക്കുന്നതിനാല്‍ തന്നെയാണ് ഇന്ത്യയില്‍ പല രൂപത്തില്‍ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുന്നത്. ദല്‍ഹിയിലെ സ്ഫോടനം അതിന്റെ ഉദാഹരണമാണ്. ഇങ്ങിനെ ഇസ്ലാമിക ഭീകരതയ്‌ക്ക് മൃദുലമായ തലോടല്‍ നല്‍കുന്നതിന്റെ പ്രത്യാഘാതം ഭീകരമാണെന്ന് ആരും അറിയുന്നില്ല. ആസ്ത്രേല്യയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ സംഭവിച്ചത് അതാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ അഴിഞ്ഞാട്ടം.. ജൂതന്മാര്‍ തിങ്ങിത്താമസിക്കുന്ന ബീച്ച് പ്രദേശമാണ് ബോണ്ടി ബീച്ച്. ജൂതന്മാരുടെ ഹനുക്ക എന്ന ആഘോഷം നടക്കുന്ന നാളുകളിലൊന്നിലാണ് ബാപ്പയും മകനുമായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കാറില്‍ നിറതോക്കുമായി എത്തിയത്. ദീപങ്ങള്‍ കത്തിച്ചുകൊണ്ട് ജൂതന്മാര്‍ എട്ട് ദിവസം തുടര്‍ച്ചയായി കൊണ്ടാടുന്ന ആഘോഷമാണ് ഹനൂക്ക. ജെറുസലെമിലെ വിശുദ്ധ ജൂതക്ഷേത്രത്തിന്റെ പുനരര്‍പ്പണ ദിനമാണ് ഹനൂക്ക. 2000 വര്‍ഷം മുന്‍പ് ഗ്രീക്ക്-സിറിയന്‍ ആധിപത്യത്തിനെതിരെ ജൂതന്മാര്‍ വിപ്ലവം നടത്തി ജെറുസലെമിനെ വിമോചിപ്പ ദിനത്തിന്റെ ഓര്‍മ്മയ്‌ക്കാണ് ഹനൂക്ക കൊണ്ടാടുന്നത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ ജൂതോത്സവത്തിനുള്ളിലേക്ക് പാക് ഭീകരരായ ബാപ്പയും മകനും തോക്കുമായി എത്തിയത്. ഇത് 2024 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തിയിലൂടെ ഒരു സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പാഞ്ഞെത്തി 1200ല്‍ പരം ജൂതന്മാരെ വെടിവെച്ചു കൊന്നതിനെ ഓര്‍മ്മിപ്പിക്കുന്ന ആക്രമണമാണ്. അതാണ് ബോണ്ടി ബീച്ചിലെ ഹനൂക്ക ആഘോഷത്തിനിടെ നടന്നത്. ബാപ്പയും മകനും ജൂതന്മാര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടത് പത്ത് വയസ്സുകാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ 16 ജൂതന്മാര്‍, വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നത് 50ല്‍ പരം ജൂതന്മാര്‍. പാക് ഭീകരരായ ബാപ്പയും മകനുമായ സാജിദ് അക്രമും (50 വയസ്സ്), അയാളുടെ മകന്‍ നവീദ് അക്രമും (24) എത്തിയ കാറില്‍ നിന്നും രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പതാകകള്‍ കണ്ടെടുത്തിട്ടുണ്ട്.
എന്തായാലും ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ താക്കീത് ഫലിച്ചു. പലസ്തീന്‍ രാജ്യത്തെ അനുകൂലിച്ച് പ്രഖ്യാപനം നടത്തിയ ആന്‍റണി ആല്‍ബനീസിന്റെ ആസ്ത്രേല്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ചൂടറിഞ്ഞു. ഇനി യുകെയിലും കാനഡയിലും എന്നാണ് വെടിപൊട്ടുക എന്നതിന് കാതോര്‍ക്കാം.
















