മേറി (തുർക്ക്‌മെനിസ്ഥാൻ): പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഒരു അവസ്ഥ!
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ 40 മിനിറ്റ് ഷെരീഫിന് കാത്തിരിക്കേണ്ടി വന്നു. ക്ഷമകെട്ടപ്പോൾ മറ്റൊരു മീറ്റിങ്ങിലായിരുന്ന പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി. ഒന്നിരിക്കാൻ പോലും ക്ഷണം കിട്ടാതെ 10 മിനിട്ട് അവിടെ നിന്ന് ഷെരീഫ് സ്ഥലം കാലിയാക്കി. ഈ സംഭവങ്ങളുടെ വീഡിയോ ലോകമാകെ പ്രചരിച്ചു; അതും റഷ്യൻ ടിവി ചാനലായ ആർടി വഴി!!

പാകിസ്ഥാന് അമേരിക്കയും ചൈനയും വലിയ പരിഗണന നൽകുന്നുവെന്ന വാർത്തകൾക്കിടയിലും പുടിൻ- മോദി കൂടിക്കാഴ്ചയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിൽ അസാധാരമായ പ്രാധാന്യം കിട്ടുകയും ചെയ്ത പശ്ചാത്തലത്തിൽ വന്ന ഈ വീഡിയോ, പാകിസ്ഥാന്റെ യഥാർത്ഥ സ്ഥിതി വിവരിക്കുന്നതായി. വെള്ളിയാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനൊപ്പം പുടിനെ കാത്തിരിക്കുമ്പോൾ അടുത്ത മുറിയിൽ തുർക്കി പ്രസിഡന്റ് റസബ് ത്വയ്യിബ് എർദോഗനുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിൻ. രാജ്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ 30-ാം വാർഷികത്തിനോടനുബന്ധിച്ച് തുർക്ക്‌മെനിസ്ഥാനിൽ നടന്ന ഒരു അന്താരാഷ്‌ട്ര ഫോറത്തിലാണ് സംഭവം. ഈ യോഗത്തിനിടെ റഷ്യൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്്ചയിച്ചിരുന്നതാണ്. എന്നാൽ 40 മിനിട്ട് ഇവർ കാത്തിരുന്നിട്ടും പുടിൻ വന്നില്ല. തുടർന്ന് ഷെരീഫ് അക്ഷമനായി തുർക്കി പ്രസിഡന്റ് എർദോഗനു േപുടിനും ചർച്ച നടത്തുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാതിലിന് കാവൽ നിന്നിരുന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷെരീഫിനെയും മന്ത്രിയേയും തടഞ്ഞില്ല. എന്നാൽ ഒപ്പം ചെന്നവരെ വിലക്കിയത് വീഡിയോയിൽ കാണാം.
അകത്തുകടന്ന ഷെരീഫന് ഇരിക്കാനിടം കിട്ടിയില്ല. 10 മിനിറ്റിനുശേഷം ഷെരീഫ് ഇറങ്ങിപ്പോയതാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ ഈ സംഭവം വൻ ചർച്ചയായിരിക്കുകയാണ്. എക്‌സിൽ പാകിസ്ഥാനെയും പാകിസ്ഥാൻ പ്രധാനമന്ത്രിയേയും ‘യാചകർ’ എന്നാണ് ചിലർ വിശേഷിപ്പിച്ചുകണ്ടത്.
വീഡിയോ വന്നത് റഷ്യയിലെ ഇംഗ്ലീഷ് ഭാഷാ ടിവി ചാനലായ ആർടിയിലാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ നയതന്ത്രപരമായ പിഴവായി ചിത്രീകരിച്ചു. എക്സിലെ ഒരു കമന്റ് ഇങ്ങനെ: ‘യാചകർക്കായി സമയം പാഴാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ല’, മറ്റൊരാൾ പറഞ്ഞു, ‘ട്രംപ് പോലും ഈ യാചകരോട് അങ്ങനെ ചെയ്തു.’
ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ്,
തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തിലാണ്. ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ് പരിപാടി അവിടെയാണ് സംഘടിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.
ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് എർദോഗനും പുടിനും വിപുലമായ ചർച്ചകൾ നടത്തി.
















