നൈനിത്താൾ:ഉത്തരാഖണ്ഡിലെ ‘ഭൂമി ജിഹാദി’നെതിരേ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ലാൻഡ് ജിഹാദ് അഥവാ ഭൂമി ജിഹാദ് എന്ന് വിശേഷണത്തെയും അതിന് ചിലർക്ക് പ്രതിപക്ഷം കൂട്ടുനിൽക്കുന്നുവെന്ന പ്രസ്താവനയേയും അപലപിക്കുന്ന കോൺഗ്രസിനെതിരേ ധാമി വീണ്ടും ആക്ഷേപം ഉന്നയിച്ചു.
കുന്നിൻ പ്രദേശങ്ങളിൽ ‘ഭൂമി ജിഹാദ്’ നടപ്പാക്കുന്നവരെ ഒരു തരരത്തിലും അതിനനുവദിക്കില്ലെന്ന് ഒരു പൊതുപരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി ധാമി, അനധികൃത ഭൂമി കൈയേറ്റത്തിൽ ഉൾപ്പെട്ടവരോടൊപ്പം കോൺഗ്രസ് നിലകൊള്ളുന്നുവെന്നും, അവർക്ക് ഇതുവരെ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഒരു ‘പ്രത്യേക സമൂഹത്തെ’ കുടിയേറ്റാൻ സൗകര്യമൊരുക്കുന്നതിലൂടെ ഉത്തരാഖണ്ഡിലെ ദേവഭൂമിയുടെ ‘ജനസംഖ്യാക്രമ സംവിധാനം അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചു.
സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശം വയ്‌ക്കുന്നതിനെതിരെ തന്റെ സർക്കാർ നടപടിയെടുക്കുന്നുണ്ടെങ്കിലും, ഈ നടപടികളിൽ കോൺഗ്രസ് അസ്വസ്ഥരാണെന്ന് ധാമി വിശദീകരിച്ചു. ‘ഭൂമി ജിഹാദിൽ’ ഏർപ്പെടുന്നവരെ പ്രതിപക്ഷം ‘ഇഷ്ടപ്പെടുന്നതായി തോന്നുന്നു’ എന്നും കൈയേറ്റക്കാർക്കെതിരെ ഭരണകൂടം മുന്നോട്ട് പോകുമ്പോഴെല്ലാം അസ്വസ്ഥരാകുന്നുവെന്നും ധാമി പറഞ്ഞു.
‘ദേവഭൂമിയിലെ ഭൂമി ജിഹാദ് ഞങ്ങൾ സഹിക്കില്ല, കർശനമായ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി ധാമി, കൈയേറ്റ വിരുദ്ധ പ്രചാരണം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. സംസ്ഥാനത്ത് അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള ഒരു കവചമായി മതപരമായ അവകാശങ്ങൾ ഉപയോഗിക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അത്തരം എല്ലാ നിർമ്മാണങ്ങളും പൊളിച്ചുമാറ്റുമെന്ന് ധാമി നിലപാട് വ്യക്തമാക്കി.
ദേവഭൂമിയിൽ മതത്തിന്റെ പേരിൽ നടത്തുന്ന ഈ ഭൂമി ജിഹാദ് തന്റെ ഭരണകൂടം പൊറുക്കില്ല. അത്തരം എല്ലാ നിർമ്മാണങ്ങളും നിലംപരിശാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, എന്ന് ധാമി കൂട്ടിച്ചേർത്തു.
പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ച് സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ അധികാരികൾ നടപടിയെടുക്കുമ്പോഴെല്ലാം അത് കോൺഗ്രസ് നേതാക്കൾക്ക് ‘വലിയ പ്രശ്നങ്ങൾ’ ഉണ്ടാക്കുന്നുണ്. ‘ലാൻഡ് ജിഹാദിൽ’ നിന്ന് 7,000 ഏക്കറിലധികം മോചിപ്പിക്കപ്പെട്ടു, മുഖ്യമന്ത്രി പറഞ്ഞു. ജൂലൈയിൽ ഉത്തരാഖണ്ഡിലെ ഈ ആസൂത്രിത ‘ലാൻഡ് ജിഹാദ്’ ശൃംഖലയ്‌ക്കെതിരെ ഒരു പ്രധാന നീക്കം പ്രഖ്യാപിച്ചതായി ധാമി ഓർമ്മിച്ചു.
‘വിലപ്പെട്ട സർക്കാർ ഭൂമി വ്യവസ്ഥാപിതമായി കൈവശപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഗ്രൂപ്പുകൾക്കെതിരെ സംസ്ഥാനം ‘കർശന നടപടി’ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടിയുടെ ഭാഗമായി 7,000 ഏക്കറിലധികം സർക്കാർ ഭൂമി ‘ലാൻഡ് ജിഹാദികളിൽ’ നിന്ന് മോചിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ ഭൂമി കൈയേറ്റത്തെയും ജനസംഖ്യാപരമായ മാറ്റത്തെയും കുറിച്ച് നടക്കുന്ന ചൂടേറിയ ചർച്ചയ്‌ക്കിടെ ധാമിയുടെ പരാമർശങ്ങൾ ചർച്ച കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കിയേക്കും.
















