ന്യൂദൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെക്കുറിച്ച് വീണ്ടും നിരവധി ചോദ്യങ്ങളാണ് അനുദിനം ഉയർന്ന് വരുന്നത്. ഇത്തവണ ദൽഹി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ കൗസർ ജഹാൻ രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
രാഹുൽ ഗാന്ധി ഒരു പാർട്ട് ടൈം രാഷ്‌ട്രീയക്കാരനാണെന്ന് കൗസർ ജഹാൻ പറഞ്ഞു. പ്രതിപക്ഷ നേതാവാണ് അദ്ദേഹം, പക്ഷേ പൊതു പ്രശ്‌നങ്ങളിൽ അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ല. രാഹുൽ ഗാന്ധി ആദ്യം ചോദ്യങ്ങൾ ഉന്നയിക്കുമെന്നും സർക്കാർ ഉത്തരം നൽകുമ്പോൾ അദ്ദേഹം സഭയിൽ നിന്ന് ഒളിച്ചോടുമെന്നും അവർ പറഞ്ഞു. രഹസ്യ വിദേശ യാത്രകൾ നടത്താൻ രാഹുൽ ഗാന്ധിക്ക് വളരെ ഇഷ്ടമാണ്. ഇത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അസ്വസ്ഥരാക്കുന്നുണ്ടെന്നും കൗസർ ജഹാൻ പരിഹസിച്ചു.
കൂടാതെ എസ്‌ഐആർ വിഷയത്തിൽ രാഹുൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൗസർ ജഹാൻ പറഞ്ഞു. നുഴഞ്ഞുകയറ്റ വിഷയം ചർച്ച ചെയ്യുന്നതിനിടെ ഇന്നലെ രാഹുൽ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയത് നമ്മൾ കണ്ടു. നുഴഞ്ഞുകയറ്റക്കാരുമായുള്ള രാഹുൽ ഗാന്ധിയുടെ ബന്ധം തനിക്ക് മനസ്സിലാകുന്നില്ലെന്ന് കൗസർ ജഹാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഈ മനോഭാവം കാരണം പൊതുജനങ്ങൾ അദ്ദേഹത്തെ ഗൗരവമായി കാണുന്നത് നിർത്തിയെന്നും അവർ പറഞ്ഞു.
അതുകൊണ്ടാണ് അദ്ദേഹം ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം അദ്ദേഹം ഇവിഎമ്മുകളെ ആവർത്തിച്ച് കുറ്റപ്പെടുത്തുന്നും അവർ തുറന്നടിച്ചു.
അതേ സമയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ മൂലമാണ് പൊതുജനങ്ങൾ ബിജെപിയെ വിശ്വസിക്കുന്നതെന്നും അവർ കുട്ടിച്ചേർത്തു.
















