മലപ്പുറം::മലപ്പുറത്തെ പൊന്നാനിയില്‍ നടന്നത് കോടികളുടെ സര്‍ട്ടിഫിക്കറ്റ് ജിഹാദാണെന്ന് റിപ്പോര്‍ട്ട്. ഇത് ഒരു വ്യക്തിയുടെ പണമുണ്ടാക്കാനുള്ള ആര്‍ത്തിയ്‌ക്കപ്പുറം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയവും ഉയരുന്നുണ്ട്. 2047 ൽ ബ്യൂറോക്രസിയെ നിയന്ത്രിക്കുന്നത് തങ്ങളാവും എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഈ കേസുമായി ചിലര്‍ ചേര്‍ത്തുവായിക്കുകയാണ്.
വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയവര്‍ ഏകദേശം 10 ലക്ഷം പേരെങ്കിലും കാണും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാരിൽ പലരും പൊലീസിലും സിവിൽ സർവ്വീസിലും ജുഡീഷ്യറിയിലും കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പത്ത് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
20-ല്‍ അധികം സര്‍വകലാശാലകളുടെ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ നൂറിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെടുത്തു.
ഉടമ പോത്തനൂര്‍ സ്വദേശി ഇര്‍ഷാദിനെയും സഹായി പുറത്തൂര്‍ സ്വദേശി രാഹുലിനേയും പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു തരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി.
ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ജസീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലും വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണ് ജസീം.ശിവകാശിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് ഒരു ലക്ഷത്തിലധികം വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്യാനുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടേ മുദ്രയോട് കൂടിയ പേപ്പറുകളും ഹോളോഗ്രാം, വൈസ് ചാന്‍സിലര്‍ അടക്കമുള്ളവരുടെ സീലുകള്‍, അത്യാധുനിക രീതിയില്‍ ഉള്ള കമ്പ്യൂട്ടറുകള്‍, പ്രിന്‍ററുകള്‍ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദ്ദീന്‍ എന്നൊരാളേയും അറസ്റ്റ് ചെയ്തിരുന്നു.
എന്തായാലും ഇത് സര്‍ട്ടിഫിക്കറ്റ് ജിഹാദാണെങ്കില്‍ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും ഉയരുകയാണ്.
















