അനിൽജി
മധുര: തിരുപ്രംകുണ്ട്രം ശ്രീ സുബഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ കോടതി ഉത്തരവ് പാടേ ലംഘിച്ച അതേ രീതിയിൽ മറ്റു ജില്ലകളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും കോടതി ഉത്തരവുകൾ ലംഘിച്ചിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.
ഈ ലംഘനങ്ങൾക്ക് എല്ലാം ഒരു പ്രത്യേക രീതിയുണ്ടായിരുന്നു. കോടതി ഉത്തരവുകൾ നഗ്നമായി ലംഘിക്കാൻ ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥർ ഒരിക്കലും ധൈര്യപ്പെടില്ല. നിയമം പാലിക്കുകയാണ് അവരുടെ കടമയെന്ന് കോടതി അവരെ ഓർമ്മിപ്പിക്കുന്നു. ആരെങ്കിലും വാക്കാൽ നൽകുന്ന ഉത്തരവുകളല്ല അവർ പാലിക്കേണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ തന്നെ ഉത്തരം നൽകണം. ജില്ലാതല ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ സർക്കുലറോ നൽകാൻ ഉദ്ദേശ്യമുണ്ടോയെന്ന് അവർ നേരിട്ട് പറയണം.
‘കൈകൾ ഉയർത്തി, പിതാവേ അവർക്ക് മാപ്പു നൽകണം, അവർ ചെയ്യുന്നത് എന്താണെന്ന് അവർ തന്നെ അറിയുന്നില്ല’ എന്ന് പറയാനല്ല ഞാൻ ഇവിടിരിക്കുന്നത്. ജസ്റ്റിസ് സ്വാമിനാഥൻ വ്യക്തമാക്കി. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ മറ്റ് രണ്ടു സംഭവങ്ങളിലും ഇതേ പോലെ കോടതി ഉത്തരവുകൾ ലംഘിച്ചിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട വിൽസൺ എന്നയാൾ നൽകിയ പരാതിയുടെ പേരിൽ, കന്യാകുമാരി മൈലാടുംപാറയിൽ നിന്ന് മുരുകന്റെ പ്രതിമ നിയമവിരുദ്ധമായി നീക്കിയിരുന്നു. ഇത് പുനസ്ഥാപിക്കാനുള്ള ഉത്തരവ് ലംഘിച്ചു. ഈ ഉത്തരവ് പാലിക്കാൻ ഭരണകൂടം ഇതുവരെ വിസമ്മതിച്ചു. ഡിണ്ടിഗൽ കാളിയമ്മൻ കോവിലിനു സമീപം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പെരുമാൾ കോവിൽപട്ടിയിൽ മണ്ടു കോവിൽ എന്ന ക്ഷേത്രത്തിൽ,കാർത്തിക ദീപം തെളിയിക്കുന്നതിനെ ക്രിസ്ത്യാനികൾ എതിർത്തു. ഫെബ്രുവരിയിൽ ഇതിനെതിരെ നൽകിയ ഹർജിയിൽ കോടതിഇടപെട്ട് ഉത്തരവു നൽകി. എന്നാൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതുവഴി കോടതി ഉത്തരവ് ലംഘിക്കാൻ പോലീസിന് വഴിയൊരുക്കി.
ഇതേ തരത്തിലാണ് തിരുപ്രംകുണ്ട്രത്തും നടന്നത്.തിരുപ്രംകുണ്ട്രം കുന്നിൽ അരുൾ മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദർ ബാദുഷാ ദർഗയുമാണ് ഉള്ളത്. ഇവിടെ ക്ഷേത്രത്തിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ഡിസംബർ ഒന്നിന് നിർദ്ദേശിച്ചു.ഇവിടെ ദർഗയുടെ അവകാശങ്ങൾ ഒന്നും ലംഘിക്കപ്പെടുന്നുമില്ല. ഉത്തരവ് ലംഘിച്ചതായി കണ്ട് കോടതി ഡിസംബർ മൂന്നിന് സിഐഎസ്എഫ് സംരക്ഷണയിൽ ദീപം തെളിയിക്കാൻ കോടതി ഭക്തരോട് നിർദ്ദേശിച്ചു. എന്നാൽ ഭക്തർക്ക് സംരക്ഷണം നൽകുന്നതിൽ നിന്ന്, പോലീസ് കമ്മീഷണർ സിഐഎസ്എഫിനെ തടയുകയാണ് ചെയ്തതെന്നാണ് സിഐഎസ്എഫ് അധികൃതർ വ്യക്തമാക്കിയത്. മജിസ്ട്രേറ്റിന്റെ നിരോധനാജ്ഞ ഉണ്ടെന്നു പറഞ്ഞായിരുന്നു ഇത്. ഈ വാദം കോടതി തള്ളി, എന്തെന്നാൽ നിരോധനാജ്ഞ കോടതി റദ്ദാക്കിയിരുന്നു.പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ആ ഉത്തരവ് കോടതി റദ്ദാക്കിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനാൽ വിഷയത്തിൽ കൂടുതൽ ഇടപെടരുതെന്നും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയോട് പറഞ്ഞു. ഇതും കോടതി തള്ളി. അതോടെ കാർത്തിക ദീപം തെളിയിക്കാനുള്ള സമയം കഴിഞ്ഞെന്നായി സർക്കാർ അഭിഭാഷകന്റെ വാദം. ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഡിസംബർ മൂന്നിന് ഡിവിഷൻ ബെഞ്ചു തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചിരുന്നു.സർക്കാരിന് അനുകൂലമായ ഒരു നടപടിയും ഡിവിഷൻ ബെഞ്ച് കൈക്കൊണ്ടിട്ടുമില്ല. അപ്പീൽ നൽകിയെങ്കിലുംസുപ്രീം കോടതിയും ഈ വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടുമില്ല.
ഈ സാഹചര്യത്തിൽ കാർത്തിക ദീപം തെളിയിക്കാൻ ഈ കോടതി ഭക്തർക്ക് നൽകിയ നിർദ്ദേശം അതേ പോലെ നിലനിൽക്കുകയാണ്. ജസ്റ്റിസ് സ്വാമി നാഥൻ വ്യക്തമാക്കി.
കേന്ദ്രത്തെയും ഉൾപ്പെടുത്തി
വിഷയം 17ന് വീണ്ടു പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്വാമിനാഥൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയേയും കേസിൽ ഉൾപ്പെടുത്തി.
















