മധുര:(7-12-2025)- ഹൈന്ദവ വിശ്വാസികള്‍ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകള്‍ ഉണ്ടായിട്ടും, മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം മുരുകന്‍ കുന്നുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത സംഭവതി ഹൈന്ദവവിശ്വാസികൾ പ്രതിഷേധത്തിലാണ്. എന്നാൽ, അവിടെ ഒരു മുസ്ലീം ദര്‍ഗയുള്ളതുകൊണ്ട് ഇത് ഹിന്ദുമുസ്ലീം സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മല കണക്കാക്കപ്പെടുന്നത്.
ഇവിടുത്തെ ദീപത്തൂണില്‍ വര്‍ഷങ്ങളായി ദീപം തെളിയിച്ചിരുന്നു എന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്നയാളുടെ പേരില്‍ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതും വിവാദമായിരുന്നു.
അതിനിടെ കേസ് പാര്‍ലിമെന്റിലും സുപ്രീം കോടതിയിലുമെത്തി.മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.സുപ്രീം കോടതി എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്.
തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ സെക്ഷന്‍ 144 നിരോധന ഉത്തരവ് പിന്‍വലിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം രാത്രി ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്താന്‍ അനുവദിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനായി പോലീസ് കമ്മീഷണര്‍ പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.തുടര്‍ന്ന് ഇരുന്നൂറിലധികം പോലീസിനെ കൂടുതലായി സ്ഥലത്ത് വീണ്ടും വിന്യസിച്ചു. ഭക്തജനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. ദീപം തെളിയിക്കാനുള്ള ഭക്തരെ മലമുകളില്‍ കയറ്റിയില്ല. ഇതേത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തിരുപ്പരന്‍കുണ്ഡ്രത്ത് തടിച്ചുകൂടിയ ഭക്തരോട് പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
ഹര്‍ജിക്കാരന് വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്, പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ തമിഴ്നാടിന്റെ മറ്റുഭാഗത്തും പ്രതിഷേധം അലയടിക്കുകയാണ്.
















