മധുര : ഹിന്ദുവിശ്വാസികളുടെ ആചാരങ്ങളെ അവഹേളിച്ച് ഡിഎംകെ എംപി കനിമൊഴി . തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിലുള്ളത് ദീപസ്തംഭമല്ലെന്നും അത് സർവ്വേക്കല്ലാണെന്നുമാണ് കനിമൊഴിയുടെ പ്രസ്താവന. ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി നിർദേശിച്ചത് വിവാദമായതിന് പിന്നാലെയാണ് കനിമൊഴിയുടെ പരാമർശം.
‘ ഇത് ഒരു വിളക്കുകാലല്ല, ബ്രിട്ടീഷ് കാലഘട്ടത്തിൽ ഭൂമി അളക്കാൻ സ്ഥാപിച്ച സർവേ കല്ലാണ് . അതിൽ കാർത്തിക ദീപം കൊളുത്തണമെന്ന് ആവശ്യപ്പെടുന്നത് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യമാണ്.
ആ കല്ലിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല. നമ്മൾ പതിവായി ആരാധിക്കുന്ന ദീപകല്ലല്ല അത്. ഹിന്ദുക്കളുടെ മനസ്സിനെ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കില്ല. അങ്ങനെ ചെയ്യാനും ഞങ്ങൾക്ക് ആകില്ല .
തിരുപ്പറംകുന്ദ്രം കുന്നിൽ കാർത്തിക ദീപം തുടർച്ചയായി കത്തിക്കുന്നുണ്ട് .കുന്നിൻ മുകളിലുള്ള പിള്ളയാർ ക്ഷേത്രത്തിൽ ക്ഷേത്ര ഭരണകൂടവും ജീവകാരുണ്യ വകുപ്പും കാർത്തിക ദീപം കത്തിക്കുന്നുണ്ട് . അതിനുമുമ്പ്, കുന്നിൻ ചുവട്ടിലുള്ള ക്ഷേത്രത്തിലാണ് ഇത് സാധാരണയായി കത്തിച്ചിരുന്നത്. ‘ – കനിമൊഴി പറഞ്ഞു.
















