കൊൽക്കത്ത : എസ്‌ഐആറുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരിൽ പകുതിയും ഹിന്ദുക്കളാണെന്ന വ്യാജ ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിജെപി മതരാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണ്. എസ്‌ഐആറുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരിൽ പകുതിയിലധികവും ഹിന്ദുക്കളാണെന്നും മമത പറഞ്ഞു.
കൂടാതെ ന്യായവും കൃത്യവുമായ അന്തിമ വോട്ടർ പട്ടിക ഉറപ്പാക്കാൻ സംസ്ഥാനത്ത് എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേന്ദ്ര സർക്കാർ ജീവനക്കാരെ മൈക്രോ നിരീക്ഷകരായി നിയോഗിക്കണമെന്ന് ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളെ സംബന്ധിച്ചും മമത ബാനർജി എസ്‌ഐആറിനെതിരായ റാലിയിൽ മുർഷിദാബാദിൽ പ്രസ്താവനയിറക്കി.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടുമെന്നും ബംഗാൾ ഒരു സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംസ്ഥാനമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് സ്വത്തുക്കൾ കൈയേറില്ലെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണെന്നുമാണ് മമത പറഞ്ഞത്. എന്നാൽ മമതയ്‌ക്ക് തക്ക മറുപടിയുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ പാർട്ടിയിലെ നേതാക്കളും മന്ത്രിമാരുമാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈയടക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
















