ന്യൂദൽഹി: ഇന്ത്യ സമാധാനത്തെ പിന്തുണയ്‌ക്കുന്നുവെന്നും 2022 ഫെബ്രുവരി മുതൽ ഉക്രെയ്‌നിൽ തുടരുന്ന സംഘർഷം പരിഹരിക്കുന്നതിന് സമാധാനപരമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഉന്നതതല യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
സമാധാനപരമായ ഒരു പരിഹാരത്തിനായി റഷ്യ പ്രവർത്തിക്കുന്നുണ്ടെന്ന് പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് പറഞ്ഞു. കുടിയേറ്റം, മൊബിലിറ്റി, ആരോഗ്യം, ഭക്ഷ്യസുരക്ഷാ മേഖലകളിലെ സഹകരണം, തുറമുഖ, ഷിപ്പിംഗ് മേഖലയിലെ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ധ്രുവനക്ഷത്രം പോലെയാണെന്നും വ്യക്തമാക്കി.
ഇന്ത്യയോടുള്ള സൗഹൃദത്തിന് പുടിൻ നന്ദി പറഞ്ഞു.
















