കൊച്ചി: ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ട് കിട്ടാനുള്ള കൂട്ടുകെട്ടാണിത്. മറ്റ് മുസ്ലീം സംഘടനകൾ പോലെയല്ല ജമാ അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്‌ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പോലീസിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനാണ്. പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കി. പോലീസ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണനേട്ടം എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ അടിസ്ഥാന സൗകര്യം ഏറെ മെച്ചെപ്പെട്ടു.
അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ രംഗത്തടക്കം വൻ മുന്നേറ്റമാണ് ഉണ്ടായത്. അധികാരവികേന്ദ്രീകരണം കേരളത്തിന്റെ വളർച്ചയ്‌ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. അധികാര വികേന്ദ്രീകരണം വളര്‍ച്ചയെ സഹായിച്ചു. കൊച്ചിയുടെ മുഖച്ഛായ മാറിയെന്ന് മുഖ്യമന്ത്രി. കൊച്ചി മെട്രോ, വാട്ടര്‍മെട്രോ എന്നിവ രാജ്യത്തിന് അഭിമാനം. വിശപ്പ് രഹിത നഗരമെന്ന സ്വപ്നം കൊച്ചിയില്‍ യാഥാര്‍ഥ്യമായി. ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിച്ചു, പച്ചപ്പിലേക്ക് തിരികെയെത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
















