Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 12:30 pm IST
in World

ഇസ്ലാബാദ്: പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നയങ്ങൾ രാജ്യത്തിന് “വിനാശകരം” എന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹം അഫ്ഗാനിസ്ഥാനുമായി മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് സഹോദരി ഡോ. ഉസ്മ ഖാൻ തന്നെ സന്ദർശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് 73 കാരനായ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇക്കാര്യം പറഞ്ഞത്. അസിം മുനീറിന്റെ നയങ്ങൾ കാരണം തീവ്രവാദം നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു, അത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു, ഉറുദുവിലുള്ള എക്സ് പോസ്റ്റിൽ ഖാൻ പറഞ്ഞു.

പാകിസ്ഥാന്റെ ദേശീയ താൽപ്പര്യങ്ങളിൽ അസിം മുനീറിന് ഒരു ആശങ്കയുമില്ല. പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. അന്താരാഷ്‌ട്രതലത്തിൽ തന്നെ ഒരു ‘മുജാഹിദ്’ (ഇസ്ലാമിക പോരാളി) ആയി കാണാൻ വേണ്ടി അദ്ദേഹം മനഃപൂർവ്വം അഫ്ഗാനിസ്ഥാനുമായി സംഘർഷം സൃഷ്ടിച്ചു. രാജ്യത്തെ സ്വന്തം ജനങ്ങൾക്കെതിരായ ഡ്രോൺ ആക്രമണങ്ങളെയും സൈനിക നടപടികളെയും താൻ എതിർക്കുന്നു, ഇത് കൂടുതൽ ഭീകരതയ്‌ക്ക് ആക്കം കൂട്ടുമെന്ന് ഖാൻ പറഞ്ഞു.

മുനീർ ആദ്യം അഫ്ഗാനികളെ ഭീഷണിപ്പെടുത്തി, പിന്നീട് പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ പുറത്താക്കി, ഡ്രോൺ ആക്രമണങ്ങൾ നടത്തി, അതിന്റെ അനന്തരഫലങ്ങൾ വർദ്ധിച്ചുവരുന്ന ഭീകരതയുടെ രൂപത്തിൽ നാം ഇപ്പോൾ നേരിടുന്നു. അദ്ദേഹത്തിന്റെ ധാർമ്മിക പാപ്പരത്തം പാകിസ്ഥാനിലെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പൂർണ്ണമായ തകർച്ചയിലേക്ക് നയിച്ചുവെന്നും ഇമാൻ ഖാൻ കുറ്റപ്പെടുത്തി.

തന്നെയും ഭാര്യയെയും കെട്ടിച്ചമച്ച കേസുകളിൽ തടവിലാക്കി, ഏറ്റവും മോശമായ മാനസിക പീഡനത്തിന് വിധേയരാക്കി. ഒരു മനുഷ്യനുമായി പോലും സമ്പർക്കം പുലർത്താത്ത വിധത്തിൽ എന്നെ പൂർണ്ണമായി ഏകാന്തതടവിൽ പാർപ്പിച്ചു. നാല് ആഴ്ചയായി ഒരു സെല്ലിനുള്ളിൽ ഒരു മനുഷ്യനുമായി സമ്പർക്കം പുലർത്താൻ കഴിയാതെ അടച്ചു. പുറം ലോകത്തിൽ നിന്ന് എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തി, ജയിൽ മാനുവൽ പ്രകാരം ഉറപ്പുനൽകുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു – അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്‌ട്രീയ സഹപ്രവർത്തകരുമായുള്ള തന്റെ കൂടിക്കാഴ്ചകൾ ആദ്യം നിരോധിച്ചിരുന്നുവെന്നും ഇപ്പോൾ അഭിഭാഷകരെയും കുടുംബത്തെയും പോലും കാണാൻ കഴിയുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും ഖാൻ പറഞ്ഞു. ശാരീരിക പീഡനത്തേക്കാൾ കഠിനമായി മാനസിക പീഡനത്തെ കണക്കാക്കപ്പെടുന്നു. എന്നെ കാണാനുള്ള നിയമപരമായ അവകാശം ആവശ്യപ്പെട്ടതിന് എന്റെ സഹോദരി നൊറീൻ നിയാസിയെ റോഡിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: imran khanPrime MinisterPrisonAfghanistanarmy chiefAsim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Kottayam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15വര്‍ഷം കഠിനതടവ്

Kerala

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ചലച്ചിത്രനിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് , 66.5 ലക്ഷം രൂപ പിഴ

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.