Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദത്താത്രേയ ജയന്തി ഇന്ന്: ത്രിമൂര്‍ത്തി ചൈതന്യം നിറഞ്ഞ ദത്താത്രേയന്‍

ആര്‍.ആര്‍. ജയറാം by ആര്‍.ആര്‍. ജയറാം
Dec 4, 2025, 05:18 am IST
in Article

ദത്താത്രേയന്‍ ബ്രഹ്‌മ വിഷ്ണു മഹേശ്വര ചൈതന്യം ഒത്തു ചേര്‍ന്ന മൂര്‍ത്തിയാണ്. യോഗവിദ്യകള്‍ക്ക് മുന്‍ഗാമിയാണ്. നാഥ സമ്പ്രദായത്തിന്റെ അവധൂതപരമ്പര ദത്താത്രേയനില്‍ നിന്നും തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. സപ്ത ഋഷികളില്‍ പ്രമുഖനായ അത്രിയുടേയും അനസൂയയുടേയും മകനായി അവതരിച്ച മൂര്‍ത്തിയാണ് ദത്താത്രേയന്‍.

ദത്താത്രേയന്‍ ജ്ഞാനം സമ്പാദിച്ച 24 ഗുരുക്കന്മാരില്‍ പഞ്ചഭൂതങ്ങളും, സോമാദിത്യന്‍മാരും, ശലഭപ്പുഴുവും ഉള്‍പ്പെടുന്നു. ഉദ്ധവ ഗീതയിലാണ് യോഗ്വേരനായ കൃഷ്ണന്‍ ദത്താത്രേയന്റെ ഗുരുക്കന്മാരെപ്പറ്റി ഉദ്ധവര്‍ക്ക് അറിവ് പകര്‍ന്നത്. ദത്താത്രേയന് കേരളത്തില്‍ രണ്ടു ക്ഷേത്രങ്ങളാണ് അറിയപ്പെടുന്നതായിട്ടുള്ളത്.

അതിലൊന്ന് ആലുവ ദേശത്തുള്ള ദത്ത ആഞ്ജനേയ ക്ഷേത്രവും മറ്റൊന്ന്, എറണാകുളം എളമക്കര താന്നിക്കലുള്ള ദത്താത്രേയ ദേവ സ്ഥാനവുമാണ്.

വൃശ്ചികമാസത്തിലെ കര്‍ത്തിക നാളില്‍ നടക്കുന്ന ദത്താ ജയന്തി ആഘോഷം മറ്റൊരിടത്തും ഇല്ലാത്തതാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഈ ക്ഷേത്രത്തിലെത്തി സദ് സന്താനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ തൊട്ടടുത്ത് വരുന്ന ദത്താത്രേയ ജയന്തി നാളില്‍ കുഞ്ഞിനെയുമെടുത്ത് ക്ഷേത്രത്തില്‍ വരും. അവിടെ ഒരു തൊട്ടിലില്‍ ശ്രീമന്‍ ദത്താത്രേയന്റെ ശൈശവ രൂപത്തിലുള്ള വിഗ്രഹം പ്രതിഷ്ഠിക്കും. അതിനോടൊപ്പം വച്ചിരിക്കുന്ന തൊട്ടിലില്‍ കുഞ്ഞിനെ കിടത്തും. മാതാപിതാക്കള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം താരാട്ടുപാട്ടിന്റെ അകമ്പടിയോടെ തൊട്ടിലാട്ടും. ആയിരക്കണക്കിന് ഭക്തരാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷേത്ര സന്നിധിയിലെത്തുന്നത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അധികാരികള്‍ ഒരുക്കും. ഈ വര്‍ഷം ഡിസംബര്‍ നാലിനാണ് ദത്താത്രേയ ജയന്തി. അതിന്റെ പിന്നിലുമുണ്ട് ഒരു പുരാവൃത്തം. അതിങ്ങനെ:

ഒരിക്കല്‍ അനസൂയ ത്രിമൂര്‍ത്തികള്‍ തന്റെ മക്കളായി പിറക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും അതിനുള്ള വരം വാങ്ങുകയും ചെയ്തു. ഒരു നാള്‍ ത്രിമൂര്‍ത്തികള്‍ അത്രിയുടെ പര്‍ണശാലയിലെത്തി. ആഗതരെ അനസൂയ ഉപചാരപൂര്‍വ്വം വരവേറ്റു. ഭക്ഷണത്തിന് ക്ഷണിച്ചു. ത്രിമൂര്‍ത്തികളാവട്ടെ ഒരു നിബന്ധന വച്ചു. വിവസ്ത്രയായി വേണം ഭക്ഷണം വിളമ്പാന്‍. തപഃസിദ്ധിയുള്ള അനസൂയയുണ്ടോ കുലുങ്ങുന്നു.

കമണ്ഡലുവില്‍ നിന്ന് തീര്‍ത്ഥം ജപിച്ച് ത്രിമൂര്‍ത്തികളുടെ മേല്‍ പ്രോഷണം ചെയ്തു. ത്രിമൂര്‍ത്തികളും ശിശുരൂപത്തിലായി. അനസൂയ കുഞ്ഞുങ്ങള്‍ക്ക് സ്തന്യപാനം നല്‍കി. മൂന്നു ശിശുക്കളും ഒരുടലും മൂന്നു ശിരസുമായി ദത്താത്രേയ രൂപം ധരിച്ച് അനസൂയയില്‍ നിന്ന് അനുഗ്രഹം തേടി എന്ന് പുരാവൃത്തം. അനസൂയ മുലയൂട്ടിയതിനാല്‍ മാതൃസ്ഥാനത്തിനുടമയായി.

ഈ സങ്കല്‍പ്പത്തിലാണ് ഇവിടെ ദത്താത്രേയനെ തൊട്ടിലില്‍ കിടത്തി താരാട്ടുപാടി ആരാധിക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെടാന്‍-9446924626

Tags: HinduismTemplesദത്താത്രേയന്‍ദത്താത്രേയ ജയന്തിDattatreya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.