ലക്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു . ഒരു ആഴ്ചയ്‌ക്കുള്ളിൽ 40 ഉച്ചഭാഷിണികളാണ് പള്ളികളിൽ നിന്ന് നീക്കം ചെയ്തത് . സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും മതപരമായ സ്ഥലങ്ങളിൽ ഉയർന്ന ഡെസിബലിൽ പ്ലേ ചെയ്യുന്ന എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ഒരു മതസ്ഥലത്തും ഉച്ചഭാഷിണികൾ 20 ഡെസിബെല്ലിൽ കൂടരുതെന്ന് സുപ്രീം കോടതി വിധിയനുസരിച്ചാണ് ഈ നടപടി . ഈ വിധിയുടെ അടിസ്ഥാനത്തിൽ, മുസാഫർനഗർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഉച്ചഭാഷിണികൾക്കെതിരെ കാമ്പയിൻ ആരംഭിച്ചിരുന്നു . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധമാണ് ഈ ലൗഡ് സ്പീക്കറുകൾ സ്ഥാപിച്ചിരുന്നത്.
ഈ ലൗഡ് സ്പീക്കറുകളെല്ലാം നീക്കം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നിയമങ്ങൾക്ക് വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ലൗഡ് സ്പീക്കറുകളും ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥരും ഉത്തരവിട്ടിട്ടുണ്ട്.
20 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന എല്ലാ ലൗഡ്‌സ്പീക്കറുകൾക്കെതിരെയും സുപ്രീം കോടതി വിധി പ്രകാരം നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മുസാഫർനഗർ സിറ്റി കോർപ്പറേഷൻ ഓഫീസർ സിദ്ധാർത്ഥ് മിശ്ര പറഞ്ഞു.
















