തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബി ജെ പി അധികാരത്തിൽ വന്നാൽ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണ സംവിധാനം നിലവിൽ വരുമെന്നും, വിഴിഞ്ഞം പോർട്ടിനെ ഗേറ്റ് വേ പോർട്ടാക്കി തിരുവനന്തപുരം നഗരത്തിനെ സാധ്യതകളുടെ ഹബാക്കി മാറ്റുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി ബിജെപി സംഘടിപ്പിച്ച വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ സംവദിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം നഗരത്തെ ഒരു വികസിത നഗരമാക്കി മാറ്റാനുള്ള വിവിധ പദ്ധതികളും, നിർദ്ദേശങ്ങളും വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ ഉയർന്നു. എണ്ണായിരം തെരുവു നായകൾ നഗരത്തിനകത്ത് വസിക്കുന്നത് ശാസ്ത്രിയമായി കെന്നൽ സംവിധാനത്തിലൂടെ പരിഹരിക്കാമെന്നും എന്നാൽ നായകളുടെ വന്ധ്യം കരണം ശരിയായി നടക്കാതെ അതിലും അഴിമതി നടക്കുന്നു.
ഭൂമി ശാസ്ത്രപരമായി നിരപ്പുള്ള തിരുവനന്തപുരം നഗരത്തിലെ കനാലുകളിൽ ഒഴുക്ക് ഉണ്ടാക്കിയാൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിക്കും.
നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജനത്തിലും മാഫിയ പ്രവർത്തനം നടക്കുന്നതിന്റെ ഫലമായാണ് നഗരത്തിലെ നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കപ്പെടുന്നതെന്നും കോൺക്ലേവിൽ വിമർശനം ഉയർന്നു.
കുടിവെള്ള വിതരണത്തിലും മാഫിയ പ്രവർത്തനം ഉണ്ടന്നും പൈപ്പിലൂടെയുള്ള കുടി വെള്ള വിതരണം സുതാര്യമായി വേഗത്തിലാക്കണം. മെട്രൊ സംവിധാനത്തിന്റെ ഹബുകളായി ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര ടൗണുകൾ മാറണം.
മെട്രോ വരുന്നതിന് മുമ്പ് റോഡുകളുടെ വീതി കൂട്ടുകയും, ദീർഘ വീഷണത്തോടെ പുതിയ മേൽപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കണം. 2500 ശുചീകരണ തൊഴിലാളികൾ ഉണ്ടങ്കിലും നഗരം വൃത്തി ഹീനമായി കിടക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതു സമൂഹത്തോട് സഹനുഭൂതി ഇല്ലന്നും, മിസ്ക്കാളിൽ പാചക വാതക വിതരണം വീടുകളിൽ ചെയ്യുന്നത് പോലെ വീട്ടു പടിക്കൽ സർക്കാർ സേവനങ്ങളും മിസ്ക്കാളിൽ ലഭ്യമാവുന്ന രീതിയിൽ ഡിജിറ്റൽ നഗര ഭരണം കൊണ്ട് വരണമെന്നും നഗരത്തിലെ ഏതു റോഡുകളിൽ കൂടിയും ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമുള്ള നിർദ്ദേശങ്ങളും കോൺക്ലേവിൽ ഉണ്ടായി.
ഓർഗാനിക്ക് വികസനം മാത്രം നടക്കുന്ന തിരുവനന്തപുരത്തിന് ആസൂത്രിത വികസനം വേണം. നഗരത്തിലെ കൊച്ചാർ ഉൾപ്പടെയുള്ള ജല പാതകൾ നവീകരിക്കണമെന്നും, വിവിധ കലകളുടെ കേന്ദ്രമായ തിരുവനന്തപുരത്ത് അത്തരത്തിലുള്ള ഒരു സർവ്വകലാ ശാല സ്ഥാപിക്കണമെന്നും പൂവാർ മുതൽ വർക്കല വരെയുള്ള തീരങ്ങളും, ആക്കുളം വേളി കായലുകളും വൃത്തിയാക്കി വിനോദ സഞ്ചാരികളെ ആകർഷിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും വന്നു.
നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആയാസമില്ലാതെ നടന്ന് നഗരം കാണാനുള്ള രീതിയിൽ നഗരത്തെ ക്രമപ്പെടുത്തണമെന്നും, നിലവിലെ ആശുപത്രികളിലെ സംവിധാനങ്ങളും പാർക്കിംഗ് ഇടങ്ങളും ക്രമീകരിച്ചാൽ മെഡിക്കൽ ടൂറിസത്തിന് ധാരാളം സാധ്യതയുണ്ടന്ന നിരീക്ഷണവും വികസിത തിരുവനന്തപുരം ഡയലോഗ് കോൺക്ലേവിൽ ഉണ്ടായി.
മുൻ ഡിജിപി മാരായ ശ്രീലേഖ , സെൻകുമാർ, ടെക്ക്നോക്രാറ്റായ വിജയരാഘവൻ, വിദ്യാഭ്യാസ പ്രവർത്തകർ അബ്ദുൽ സലാം,അനിൽ കുമാർ പണ്ടാല , ഗീവർഗീസ് യോഹന്നാൻ, ജസ്റ്റിസ് ഹരി ഹരൻ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവർ പരിപാടിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗം ആദിത്യ വർമ്മ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുത്തു
















