കൊച്ചി: മാതാ അമൃതാനന്ദമയിയെ കുറിച്ച് സലീം കുമാർ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മരണംവരെ അമൃതാനന്ദമയിയുടെ മകനായിരിക്കുമെന്നാണ് സലീം കുമാർ പറയുന്നത്. താ
താൻ വളരെ സന്തോഷത്തിലാണെന്നാണ് നടൻ പറയുന്നത്. ഓരോ തവണയും തന്റെ ഡീസൽ തീരുമ്പോഴാണ് അമ്മയെ കാണാൻ വരുന്നതെന്നും ഇവിടെയെത്തി അമ്മയെ കണ്ട് ഡീസലടിച്ചിട്ട് പോകുമെന്നും സലീം കുമാർ പറയുന്നു. മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ അമ്മ എവിടെയാണെങ്കിലും താൻ കാണാൻ ചെല്ലുമെന്നും തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കുമെന്നും നടൻ പറഞ്ഞു.
മൂന്ന് നാല് വർഷം മുമ്പ് മാരക രോഗത്തിന് അടിമയായിരുന്ന കാലം. അന്ന് ഞാൻ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു. അന്ന് ഞാൻ അമ്മയുമായി ബന്ധമില്ല. അമ്മയെ കാണാൻ ഡോക്ടർമാർ എന്നോട് പറഞ്ഞു. എന്തെങ്കിലും സഹായം കിട്ടുമോ എന്ന് ചോദിക്കാനാണ് ഡോക്ടർമാർ പറഞ്ഞുവിട്ടത്. ഇതുവരെ കാണാത്ത ഒരാളോട് സഹായം ചോദിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ട് തോന്നി. എങ്കിലും അമ്മയെ വെറുതെ കാണാൻ തോന്നി. അമ്മ എന്നെ കണ്ടതും എന്താ മോനേ വന്നത് എന്ന് ചോദിച്ചു.
അന്ന് എനിക്ക് 45 വയസേയുള്ളൂ. ആശുപത്രി രജിസ്റ്ററിൽ 59 വയസെന്നാണ് എഴുതിയിരിക്കുന്നതെന്നും അതൊന്നു മാറ്റിത്തരണമെന്ന് അമ്മയോട് പറഞ്ഞു. ഇതുകേട്ട് അമ്മ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചു. ഞാൻ വേറൊന്നും പറഞ്ഞില്ല. അപ്പോൾ ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ മോനേ എന്ന് അമ്മ എന്നോട് പറഞ്ഞു.
നിന്നെ എനിക്ക് വേണമെന്ന് ലോകത്താകെ എന്നോട് പറഞ്ഞത് അമ്മ മാത്രമായിരുന്നു. ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. അമ്മയുടെ ഒരു മകനായിട്ട് എന്റെ മരണം വരെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.
ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ എന്റെ ഡീസൽ തീരുമ്പോഴും പ്രയാസം വരുമ്പോഴും അമ്മയെ കാണാൻ പോകും. തിരിച്ചു വരുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കുമെന്നും സലിം കുമാർ പറഞ്ഞു.
















