Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അകത്തുള്ളവര്‍ക്ക് പുറത്തു നിന്നും സംരക്ഷണം; സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന പ്രതികള്‍ പുറത്ത് വിലസുന്നു

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Nov 30, 2025, 09:42 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതികള്‍ സസുഖം പുറത്ത് വിലസുന്നു. ചോദ്യം ചെയ്യലില്‍ ഇടവേള വന്നതോടെ അകത്തുള്ള പ്രതികളുടെ മൊഴികള്‍ക്ക് അനുസൃതമായി തങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുന്ന ഉത്തരം എസ്‌ഐടിക്കു മുന്നില്‍ നിരത്താന്‍ അഭിഭാഷകരുടെ സഹായം തേടുകയാണ് ഇവര്‍. വീണുകിട്ടിയ ഇടവേളയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്. കേസില്‍ ചിലരെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തി തങ്ങള്‍ നിരപരാധികള്‍ എന്നു വരുത്താനാണ് ശ്രമം.

ദ്വാരപാലക പാളികള്‍ കൊള്ള ചെയ്ത കേസില്‍ ആകെ പത്തു പ്രതികളാണുള്ളത്. പ്രതിപ്പട്ടികയിലെ ക്രമം അനുസരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ.് ബൈജു, തിരുവാഭരണം കമ്മിഷണര്‍ ആയിരുന്ന ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ എക്‌സി. ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ്, അഡ്മി. ഓഫീസര്‍മാരായിരുന്ന എസ്. ശ്രീകുമാര്‍, കെ. രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് ചോദ്യം ചെയ്യപ്പെടേണ്ട ഉദ്യോഗസ്ഥര്‍.

ഇതില്‍ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റിലായത് ആറു പേര്‍ മാത്രം. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. കേസ് അന്വേഷണത്തിന് ഒടുവില്‍ പ്രതിപ്പട്ടികയില്‍ മാറ്റം വരുമെന്നത് ഉറപ്പാണ്. ദേവസ്വം സെക്രട്ടറിയായ ജയശ്രീയെ യഥാസമയം ചോദ്യം ചെയ്യാതിരുന്നതിനാലാണ് അവര്‍ക്ക് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാന്‍ കഴിഞ്ഞത്. പാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈക്ക് കൊടുത്തുവിടാനുള്ള ഉത്തരവില്‍ ഇവരാണ് ഒപ്പിട്ടത്. നിര്‍ണായക ബന്ധമുള്ള ജയശ്രീയെ വീട്ടിലെത്തി ചോദ്യം ചെയ്യാഞ്ഞത് ദുരൂഹമാണ്.

ദ്വാരപാലക പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തി പരിശോധിച്ചു ശരിയായി മഹസര്‍ തയ്യാറാക്കാതെ എത്തിയ മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണനെയും ഇതുവരെ ചോദ്യം ചെയ്യാത്തതും സംശയകരമാണ്. ദ്വാരപാലക പാളികള്‍ ഇളക്കി മാറ്റിയപ്പോള്‍ മഹസറില്‍ ഒപ്പിട്ട വ്യക്തിയാണ് അസി. എന്‍ജിനിയറായ സുനില്‍ കുമാര്‍. മരാമത്തിലെ ഈ ഉദ്യോഗസ്ഥന്റെ നിഷ്‌ക്രിയത്വം മൂലമാണ് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വിലപിടിപ്പുള്ള പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതിനിധികളായി എത്തിയ അനന്ത സുബ്രഹ്‌മണ്യം, ആര്‍. രമേശ് എന്നിവരുടെ പക്കല്‍ ഏല്‍പ്പിച്ച് പമ്പ കടത്തിയത്. ദ്വാരപാലക ശില്‍പ പാളികള്‍ 2019-ല്‍ ചെന്നൈ സമാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ച എസ്. ശ്രീകുമാറും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.

തെരഞ്ഞെടുപ്പ് ആസന്നമായതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ വൈകുന്നതെന്നാണ് സൂചന. എന്നാല്‍ കേസിന്റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ 3-ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ അതിന്റെ തിരക്കിലാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുകളും വൈകുന്നത് എന്ന വിശദീകരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Tags: Special Investigation Team (SIT)#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

Kerala

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.