ന്യൂദൽഹി: ‘മാനസികമായി തയാറായിരിക്കുക’ എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്ന് ചർച്ച ചൂടു പിടിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം പാലിച്ച സംയഗമനവും തുടർന്നും പാകിസ്ഥാൻ നടത്തുന്ന അതിർത്തിയിലെ ആക്രമാണങ്ങളും വിവരിച്ചാണ് രാജ്‌നാഥ് സിങ്, മാനസികമായി തയാറായിരിക്കുക എന്ന് പ്രസ്താവിച്ചത്. എന്നാൽ പ്രതിരോധ മന്ത്രി സൈനിക സംവിധാനത്തോട് അങ്ങനെ പറയുന്നത് സ്വാഭാവികമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അനൗദ്യോഗികമായി പറയുന്നു. ഈ പ്രസ്താവന ഓപ്പറേഷൻ സിന്ദൂർ ര്ണ്ടാം ഭാഗത്തിനുള്ള സൂചനയാണെന്ന് ചിലർ വാദിക്കന്നു.
”ഓപ്പറേഷൻ സിന്ദൂർ അടുത്തിടെയാണ് നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദി ക്യാമ്പുകൾ നമ്മുടെ സൈന്യം നശിപ്പിച്ചു. നമ്മുടെ പ്രതികരണം വളരെ നിയന്ത്രിതവും കൃത്യലക്ഷ്യത്തിലുള്ളതുമായിരുന്നു. അതിനാൽ അധികം വഷളായില്ല. പക്ഷേ ഓപ്പറേഷൻ സിന്ദൂരിനുശേഷം അതിർത്തിയിലെ സ്ഥിതി സാധാരണ നിലയിലാകാൻ പാകിസ്ഥാന്റെ മനോഭാവം അനുവദിച്ചില്ല,” എന്നാണ് പ്രതിരോധ മന്ത്രി സിങ് പറഞ്ഞത്. രാജ്യത്തെമ്പാടും വിജയകരമായി മോക് ഡ്രിൽ നടത്തി ബഹുജനങ്ങളെ ഇത്തരം പ്രവർത്തനങ്ങളളിൽ എങ്ങനെ പെരുമാറണമെന്് ബോധവൽക്കരിച്ചതിനെക്കുറിച്ച് വിവരച്ച് എക്‌സിൽ എഴുതിയ പ്രതിരോധമന്ത്രി, ”ഭാവിയിൽ ഉണ്ടാകാവുന്ന അത്തരം ഏത് സാഹചര്യത്തിനും നിങ്ങൾ എല്ലാവരും മാനസികമായി തയ്യാറായിരിക്കണം,” എന്നും പറഞ്ഞു.
ഓപ്ലപറേഷൻ സിന്ദൂർ 2.0-യ്‌ക്ക് ബിഎസ്എഫ് തയ്യാറാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂരിലെ സജീവ പങ്കാളിത്തം ഉൾപ്പെടെ 2025-ൽ സേനയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഒരു പത്രസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ അഭിപ്രായം വന്നത്. മാധ്യമപ്രവർത്തകരോട് സംസാരിച്ച ബിഎസ്എഫ് ഡിഐജി: വിക്രം കുൻവർ, അതിർത്തി കടന്നുള്ള ഓപ്പറേഷൻ വീണ്ടും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ ശത്രുവിന് കൂടുതൽ നഷ്ടങ്ങൾ വരുത്താൻ ഭാരതം തയ്യാറാണെന്ന് പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചതിനുശേഷം, പാകിസ്ഥാൻ സർക്കാർ അത്തരം എല്ലാ സൗകര്യങ്ങളും ആഴമേറിയ പ്രദേശങ്ങളിലേക്ക് മാറ്റി… സിയാൽകോട്ടിലെയും സഫർവാളിലെയും ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നു, അവ കൃത്യമായി അതിർത്തിയിലല്ല. അതുപോലെ, അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് ആഴമേറിയ പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുകയാണെങ്കിൽ സർക്കാർ ഉത്തരവുകൾ പാലിക്കാൻ സേന തയ്യാറാണെന്ന് ജമ്മു ഫ്രോണ്ടിയർ ബിഎസ്എഫ് ഐജി: ശശാങ്ക് ആനന്ദ് പറഞ്ഞു. കേന്ദ്ര സായുധ പോലീസ് സേനയ്‌ക്ക് യുദ്ധങ്ങൾ നടത്തുന്നതിൽ നല്ല അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചേർത്തുവെച്ചാണ് ഓപ്പറേഷൻ സിന്ദൂറിനാണ് മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ആലോചനയെന്ന വിശകലനം.
















