ബെംഗളൂരു:: ധര്‍മ്മസ്ഥല വീണ്ടും ശുദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൂട്ടക്കൊലപാതകങ്ങളുടെ കേന്ദ്രമാക്കി ധര്‍മ്മസ്ഥലഎന്ന വിശുദ്ധക്ഷേത്രത്തെ മാറ്റാനുള്ള ഒരു സംഘം ഗൂഢാലോചനക്കാരുടെ വാദങ്ങള്‍ അടപടലം പൊളിഞ്ഞുവീണു. ധര്‍മ്മദൈവങ്ങള്‍ നേരിട്ട് വന്ന് അനുഗ്രഹിച്ച സ്ഥലത്ത് നിലകൊള്ളുന്ന കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലുള്ള ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. 3900 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ വിരല്‍ ചൂണ്ടിയ സാക്ഷിയായ മഹേഷ് ഷെട്ടി തിമ്മരോടി, ഗിരീഷ് മട്ടാന്നവര്‍, ടി. ജയന്ത്, വിത്തല്‍ ഗൗഡ, സുജാത ഭട്ട് എന്നിവരെയാണ് പ്രതികളായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. 3900 പേജുള്ള അന്വേഷണറിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടാണ്. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ടും കൂടി കിട്ടാനുണ്ട്. പക്ഷെ അതിന് ഇനി ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപരമായി മാറ്റിമറിക്കാനാവില്ല.
ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്ന ആളുടെ മൊഴിയില്‍ നിന്നാണ് കേസിന്റെ തുടക്കം. പിന്നീട് യൂട്യൂബറായ സമീര്‍ എന്ന യുവാവ് എഐസഹായത്തോടെ ധര്‍മ്മസ്ഥയില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൂഴിച്ചിടുന്നതായി ഒരു വീഡിയോ ചെയ്തു. 10 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടതോടെയാണ് ധര്‍മ്മസ്ഥലയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകം എന്ന ആരോപണം വിവാദമായത്. ധര്‍മ്മസ്ഥലയില്‍ താന്‍ സത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ടെന്ന ചിന്നയ്യ എന്ന ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയുടെ മൊഴി കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഇയാള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ രംഗത്തെത്തിയതോടെ കേസ് ചൂടുപിടിച്ചു. നിവൃത്തിയില്ലാതെ സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണച്ചുമതല ഏല്‍പിച്ചു. പിന്നീട് ചിന്നയ്യ പറഞ്ഞയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം ബുള്‍ഡോസറും മറ്റു ഉപയോഗിച്ച് കിളച്ച് മറിച്ചുനോക്കി. പത്തുപേരുടെ പോലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല..
ഈ പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി ധര്‍മ്മസ്ഥല ക്ഷേത്രാധികാരികള്‍ക്കെതിരെ വലിയ സമരം അഴിച്ചുവിട്ടു. അതിനിടെ തങ്ങളുടെ ഭൂമികള്‍ ക്ഷേത്രാധികാരികള്‍ അനധികൃതമായി പിടിച്ചെടുത്തെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നു. ഇവര്‍ മതപരിവര്‍ത്തനലോബികളുടെ ഏജന്‍റുമാരായിരുന്നു. ക്ഷേത്രം ധര്‍മ്മാധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ സംശയത്തിന്റെ മുള്‍മുനയില്‍ മാസങ്ങളോളം നിന്നു. സാമൂഹ്യ സേവനത്തിന് പത്മവിഭൂഷണ്‍ വരെ നേടിയ വ്യക്തിയാണ് ഇദ്ദേഹം എന്നോര്‍ക്കണം. എന്നാല്‍ ന്യൂസ് മിനിറ്റ് പോലുള്ള സനാതനധര്‍മ്മത്തെയും ആര്‍എസ്എസിനെയും നശിപ്പിച്ചേ അടങ്ങൂ എന്ന പ്രതിജ്ഞയെടുത്ത മാധ്യമങ്ങള്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയെ വരെ വെറുതെ വിട്ടില്ല. ധര്‍മ്മസ്ഥലയെ ഒരു ഭയാനകസ്ഥലമായി ചിത്രീകരിക്കുന്ന നൂറില്‍പ്പരം വീഡിയോകളാണ് ദ ന്യൂസ് മിനിറ്റ് ചെയ്തത്. .
ദി ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വന്‍തോതില്‍ ധര്‍മ്മസ്ഥല്ക്കെതിരെ ആഞ്ഞടിച്ചു. ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡെയെ വരെ ഇവര്‍ കരിവാരിത്തേച്ചു. കേരളത്തിലെ ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള‍് പുറത്തെത്തിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങളെ കൂട്ടത്തോടെ ധര്‍മ്മസ്ഥലയില്‍ എത്തിച്ചത് മനാഫ് എന്ന ലോറി ഉടമയാണ്. ഇയാള്‍ മീഡിയ കോ്ര്‍ഡിനേറ്ററായി ചമഞ്ഞ് എല്ലാ മാധ്യമങ്ങളെയും ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. അവര്‍ക്കെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് ധര്‍മ്മസ്ഥയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് വിവരണം നല്കി. സ്വന്തം യൂട്യൂബിലൂടെയും ഇയാള്‍ നുണക്കഥകള്‍ പരത്തി.
3900 പേജുള്ള റിപ്പോര്ട്ട് വലിയൊരു ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവന്നത്. ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങിനെ ധര്‍മ്മദേവതകള്‍ വിരുന്ന വന്ന ഈ ഇടം വീണ്ടും വിശുദ്ധിയുടെ ഇടമായി മാറിയിരിക്കുന്നു.
















