പട്‌ന: അർഹതയില്ലാതെ 20 വർഷമായി കൈവശം വെച്ചിരുന്ന വീട് ഒഴിയാൻ ബീഹാർ മുൻ മുഖ്യമന്ത്രി റാബ്രദേവിയോട് സർക്കാർ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലല്ലുപ്രസാദ് യാദവിന്റെ ഭാര്യയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ അമ്മയുമാണ് റാബ്രി.
കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ ബംഗ്ലാവിൽ തുടരുകയായിരുന്നു റാബ്രി. ഇവിടമായിരുന്നു ആർജെഡിയുടെ പാർട്ടി പ്രവർത്തനങ്ങളുടെ കേന്ദ്രവും.
സർക്കുലർ റോഡിലെ 10-ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയത്.
റാബ്രി ദേവിക്ക് ബംഗ്ലാവ് വീണ്ടും അനുവദിക്കും.
സംസ്ഥാന കെട്ടിട നിർമ്മാണ വകുപ്പ് ഇപ്പോൾ റാബ്രി ദേവിക്ക് ഹാർഡിംഗ് റോഡിലെ സെൻട്രൽ പൂൾ ഹൗസ് നമ്പർ 39 എന്നറിയപ്പെടുന്ന ഒരു പുതിയ സർക്കാർ വസതി അനുവദിച്ചു. ജോയിന്റ് സെക്രട്ടറിയും എസ്റ്റേറ്റ് ഓഫീസറുമായ ശിവ് രഞ്ജൻ ആണ് അലോട്ട്‌മെന്റ് ലെറ്റർ നൽകിയത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വീടുകൾ നൽകുന്നതിനുള്ള ഭരണപരമായ നടപടിയുടെ ഭാഗമാണ് ഇത്.
നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ റാബ്‌റി ദേവിയുടെ നിലവിലെ പദവി അവർക്ക് വ്യത്യസ്തമായ ഒരു ഔദ്യോഗിക വസതിക്ക് അർഹത നൽകുന്നുവെന്നും, ഇതിന്റെ ഭാഗമായി അവർക്ക് അനുവദിച്ച വസതിയിലേക്ക് മാറാമെന്നും കാരണമായെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
















