തിരുവനന്തപുരം: സ്ത്രീ പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് രാഹുല്‍ ഈശ്വര്‍. “ആ കുട്ടി പറയുന്നത് പെൺമനസിന്റെ വേദനകൾ…സഹോദരീ, രാഹുൽ മാങ്കൂട്ടത്തിലിന് നിങ്ങളെ ഇഷ്ടമായിരുന്നു”- ഇതായിരുന്നു രാഹുല്‍ ഈശ്വര്‍ പെണ്‍കുട്ടിക്ക് നല്‍കുന്ന ഉപദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് വീണ്ടും സ്ത്രീപീഡനവിഷയം ചൂടുപിടിച്ചിരിക്കുന്നത്.
അതേ സമയം അഖില്‍ മാരാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പുരുഷന്‍ എന്ന നിലയിലും ഒരിയ്‌ക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്നും ആ പെണ്‍കുട്ടിയോട് മാപ്പ് ചോദിച്ച്, സമൂഹത്തോട് മാപ്പ് ചോദിച്ച് മുന്നോട്ട് പോകാന്‍ ഒരവസരം മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍പാകെ ഉള്ളതെന്നും അഖില്‍ മാരാര്‍.
പുരുഷന് മാത്രം തെറ്റ് സംഭവിക്കില്ലെന്ന് പറഞ്ഞത് സീമ ജി നായര്‍ എന്ന സീരിയല്‍ നടിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുകഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും ഇങ്ങിനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ സീമ ജി നായരെ പോലുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സഹനമാകുമെന്ന് സിപിഎം നേതാവ് പി.പി. ദിവ്യ പ്രസ്താവിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു മാഡമാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടിരിക്കുന്നതെന്ന് സിമ ജി. നായര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
എന്തായാലും കോണ്‍ഗ്രസിന് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം നെഗറ്റീവ് വോട്ടുകള്‍ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
















