ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തും തദ്ദേശീയ നിർമ്മാണത്തിന്റെ അഭിമാനവുമായ തേജസ് യുദ്ധവിമാനം 24 വർഷത്തെ നീണ്ട സേവനത്തിനിടയിൽ തകർന്നത് വെറും രണ്ട് തവണ മാത്രം. അതിനാല്‍ ദൂബായ് എയര്‍ ഷോയിലെ അപകടത്തിന്റെ പേരില്‍ തേജസിനെ ആരും വിലയിരുത്താറായിട്ടില്ലെന്ന് വിദഗ്ധര്‍. അതിനാല്‍ തേജസ്സിന് ആരും മാര്‍ക്കിടേണ്ടതില്ലെന്ന അഭിപ്രായം ശക്തമാകുന്നു.
പിൻവലിക്കപ്പെട്ട മിഗ്-21 വിമാനങ്ങൾക്ക് പകരമായി 2016-ൽ വ്യോമസേനയുടെ ഭാഗമായ ഈ സിംഗിൾ സീറ്റർ യുദ്ധവിമാനം, രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഫൈറ്റർ ജെറ്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
2024 മാർച്ച് 12-നാണ് തേജസ് ആദ്യമായി തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജയ്സാൽമീറിൽ പരിശീലന പറക്കലിനിടെയായിരുന്നു ഈ സംഭവം. 2001-ൽ ആദ്യ പറക്കൽ നടത്തിയതിന് ശേഷമുള്ള ആദ്യത്തെ അപകടമായിരുന്നു ഇത്. നിലവിൽ വ്യോമസേനയുടെ 45-ാം സ്ക്വാഡ്രൺ്റെ (ഫ്ലൈയിംഗ് ഡാഗേഴ്സ്) ഭാഗമാണ് തേജസ്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശീയമായി നിർമ്മിച്ചതാണ് തേജസ്. ഇതിന്റെ രൂപകൽപ്പനയും ശേഷിയും ശ്രദ്ധേയമാണ്.
















