വാഷിംഗ്ടണ്‍: ഇതുവരെ റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാനം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന യുഎസ് പ്രസിഡന്‍റ് ട്രംപ് യൂടേണ്‍ അടിച്ചു. റഷ്യയിലെ രണ്ട് പ്രമുഖ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയും ചൈനയും പിന്തിരിയാന്‍ തീരുമാനിച്ചു. പിന്തിരിഞ്ഞില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാലാണ് ചൈനയും ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നല്ലതുപോലെ വെട്ടിച്ചുരുക്കിയത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികളും റഷ്യയില്‍ നിന്നും വിലക്കുറവില്‍ ലഭ്യമാകുന്ന എണ്ണ വാങ്ങേണ്ടെന്ന് തീരുമാനിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, മാംഗ്ലൂർ റിഫൈനറി & പെട്രോകെമിക്കൽസ്, എച്ച്.പി.സി.എൽ തുടങ്ങി ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ റഷ്യൻ ഇന്ധന പർച്ചേസ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ചൈനയിലെ പ്രമുഖ എണ്ണക്കമ്പനികളും തൽക്കാലത്തേക്ക് റഷ്യൻ ഇന്ധന പർച്ചേസ് അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതോടെ റഷ്യയ്‌ക്കും പുടിനും എതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ചേര്‍ന്ന് വലിയൊരു വിജയം കൊയ്തിരിക്കുകയാണ്. റഷ്യയുടെ എണ്ണയ്‌ക്ക് ഇപ്പോള്‍ ബാരലിന് വെറും 36 ഡോളര്‍ എന്ന നിലയ്‌ക്ക് ഇടിഞ്ഞതായി പറയുന്നു. പുടിന്റെ സുഹൃത്തായ ബെലാറൂസിന്റെ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ മാത്രമാണ് റഷ്യയുടെ എണ്ണ വാങ്ങുന്നത്. റ
റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം നവംബർ 21 മുതൽ നിലവിൽ വന്നു. ഇതേത്തുടർന്ന് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ എണ്ണക്കമ്പനികൾ റഷ്യൻ ഇന്ധന പർച്ചേസ് കുറച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും ഈ തീരുമാനം റഷ്യയെ സാമ്പത്തികമായി ഞെരുക്കും. എണ്ണയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ഉക്രൈനെതിരായ വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനിടയിലും റഷ്യ പരിക്കില്ലാതെ ഓടിയിരുന്നത്. എന്തായാലും അമേരിക്കയുടെ ഈ ഉപരോധം കാര്യങ്ങള്‍ കുറെക്കൂടി ഗൗരവതരമാക്കിയിരിക്കുകയാണ്.
ഇത്രയും വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട പാശ്ചാത്യശക്തികളോട് ഇനി പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഉക്രൈനില്‍ സര്‍വ്വനാശം വിതയ്‌ക്കുന്ന ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന റഷ്യ ചിലപ്പോള്‍ അതേ സ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ പാശ്ചാത്യരാജ്യങ്ങളുടെ നേര്‍ക്കും നടത്തിക്കൂടെന്നില്ലെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വാദിക്കുന്നു. അങ്ങിനെയെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങും. ഈ സാഹചര്യത്തില്‍ ചൈനയ്‌ക്ക് റഷ്യയെ പിന്തുണയ്‌ക്കാതിരിക്കാന്‍ പറ്റില്ല. ഉത്തരകൊറിയയും ചൈന-റഷ്യ ശക്തികള്‍ക്കൊപ്പം ചേരും.
















