തിരുവനന്തപുരം::കേരളം സാംസ്കാരികമായി മാറുകയാണ്. കെപിഎസിയുടെ വിപ്ലവഗാനങ്ങള്‍ കേള്‍ക്കാന്‍ വരുന്നവരുടെ കാലം കഴിഞ്ഞു. പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ….ബലികൂടീരങ്ങളേ തുടങ്ങി ഒരു കാലത്ത് ഇടത്പക്ഷപ്രസ്ഥാനങ്ങളെ വളര്‍ത്തിയ കെപിഎസി ഗാനങ്ങളെ ആദരിക്കുന്ന, ആവേശത്തോടെ കേള്‍ക്കുന്ന തലമുറ നാടുനീങ്ങിക്കഴിഞ്ഞു.
അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം സിപിഎം ഗായകനായ അലോഷിയുടെ പാട്ട് പരിപാടിക്കുള്ള പ്രേക്ഷകരുടെ പ്രതികരണം. കായംകുളം വള്ളംകളിക്ക് മുന്നോടിയായ കായംകുളത്ത് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാന്‍ ഒഴിഞ്ഞ കേസരകളും കുറച്ച് പൊലീസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നിറയുന്ന അഴിമതിയും സ്വജനപക്ഷപാതവും ശബരിമലയിലൊ സ്വര്‍ണ്ണക്കൊള്ളയും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുന്നു. അതേ വെറുപ്പ് തന്നെ ഇടത് വിപ്ലവഗാനങ്ങളോടും ജനങ്ങളില്‍ ഉണ്ട്. ചില ഒറ്റപ്പെട്ട ചുവപ്പന്‍ കോട്ടകളിലല്ലാതെ മറ്റൊരു പൊതുയിടത്തിലും അലോഷിയുടെ വിപ്ലവഗാനങ്ങള്‍ കേള്‍ക്കാന്‍ ആളില്ല എന്നതാണ് സ്ഥിതി.
അതേ സമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ ഗുരുവായൂരിലെങ്ങും പൂഴിത്തരി നുള്ളിയിടാന്‍ പോലും ഇടം ഇല്ലായിരുന്നു. അത്രയ്‌ക്ക് ജനക്കൂട്ടമായിരുന്നു ഈ പരിപാടി ആസ്വദിക്കാന്‍. പലരും കൂടെ ഉറക്കെപ്പാടുന്നതും കേള്‍ക്കാമായിരുന്നു. കേരളത്തില്‍ പലര്‍ക്കും ഇന്ന് നന്ദഗോവിന്ദം ഭജന്സിന്റെ പാട്ടുകള്‍ മനപാഠമാണ്. ഗുരുവായൂരില്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേള്‍ക്കാന്‍ വന്ന പലര്‍ക്കും പരിപാടി നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞില്ല കാരണം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അത്രയും തിരക്കായിരുന്നു. അതിനാല്‍ പലരും ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുപാടുമായി വെച്ചിരുന്ന സ്ക്രീനുകളില്‍ നോക്കിയാണ് പരിപാടി ആസ്വദിച്ചത്. നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടിക്ക് നവീൻ ശ്രീധരൻ, ശ്രീലാൽ വേണു, വിഷ്ണു വേണുഗോപാൽ, ബിജു ചാലക്കുടി തുടങ്ങിയവർ നേതൃത്വം നൽകി. കോടതി വിളക്കിനോട് അനുബന്ധിച്ചായിരുന്നു ഈ പരിപാടി. ആരാധകരുടെ തള്ളിക്കയറ്റം മൂലം ഗുരുവായൂരിന് ചുറ്റും വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. ശുദ്ധമായ ആത്മീയതയും ഭക്തിയും സ്ഫുരിക്കുന്ന ഗാനങ്ങളാണ് നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിക്കുന്നത്.
















