മുംബൈ : ദുബായ് എയർ ഷോയ്‌ക്കിടെ ഉണ്ടായ തേജസ് യുദ്ധവിമാന അപകടത്തെ പരിഹസിച്ച പാകിസ്ഥാനികൾക്ക് തക്ക മറുപടി നൽകി ശിവസേന യുടിബി നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദി . തേജസിന്റെ നിർമ്മാണത്തിൽ പിഴവുണ്ടെന്ന രീതിയിലാണ് പാകിസ്ഥാനികളുടെ ട്രോൾ. അതിനാണ് പ്രിയങ്ക ചതുർവേദിയുടെ മറുപടി.
“ചില പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തേജസ് അപകടത്തെ പരിഹസിക്കുന്നുണ്ട്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സഹായം കൊണ്ട് ജീവിക്കുന്ന ഒരു തീവ്രവാദ രാജ്യത്ത് ജീവിക്കുന്നത് സങ്കൽപ്പിക്കുക. ചൈനയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ മാത്രം കൈവശം വച്ചിരിക്കുന്ന ആളുകൾ തദ്ദേശീയ പ്രതിരോധ യുദ്ധവിമാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന അവസാനത്തെ ആളുകളായിരിക്കണം. ഈ ആളുകൾക്ക് ചാവേർ ബോംബർ സ്ക്വാഡുകൾ സൃഷ്ടിക്കാൻ മാത്രമേ കഴിയൂ” പ്രിയങ്ക പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2:10-ഓടെ അഭ്യാസ പ്രദർശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തിൽ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.















