Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വികസിത ഭാരതത്തിന്റെ ആത്മാവ്

അഡ്വ. ശ്യാംജിത്ത് കെ. ബൈജു by അഡ്വ. ശ്യാംജിത്ത് കെ. ബൈജു
Nov 21, 2025, 11:54 am IST
in Article

‘വികസിത ഭാരതം” എന്ന ആശയം ഇന്ന് ലക്ഷ്യം മാത്രമല്ല, ഭാരതത്തിന്റെ ആത്മാവില്‍ പതിഞ്ഞ ഉത്തരവാദിത്തമാണ്. ഒരു രാജ്യം മുന്നോട്ട് പോകുന്നതിനു റോഡുകളും കെട്ടിടങ്ങളും മാത്രം മതി എന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ ഓരോ പൗരന്റെയും സ്വഭാവം, ചിന്ത, ധാര്‍മ്മികബോധം ഇവ തന്നെയാണ് യഥാര്‍ത്ഥ ആധാരം. ശക്തമായ ഭരണകൂടം ഒരു ദിശ വരെ മാത്രം നയിക്കാം. പക്ഷേ ഒരു സമൂഹത്തെ ഉയര്‍ത്തുന്നത് പൗരന്റെ മനസാണ്. പൗരബോധം എന്നത് പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലോ നിയമം പാലിക്കുന്നതിലോ ഒതുങ്ങുന്നതല്ല. അത് സമൂഹത്തെ സ്വന്തം ഉത്തരവാദിത്തമെന്നപോലെ കൈകാര്യം ചെയ്യുന്ന ഉള്ളുണര്‍ത്തലാണ്. അതിന്റെ ഉയര്‍ന്ന പ്രഭാവമാണ് ‘പൗരധര്‍മ്മം.’ ഈ നാട്ടില്‍ നിന്ന് ഞാന്‍ എന്താണ് നേടുന്നത് എന്നതിലല്ല, ഈ രാജ്യത്തിന് വേണ്ടി എനിക്ക് എന്താണ് നല്‍കാന്‍ കഴിയുക എന്ന ചിന്തയില്‍ തുടങ്ങുന്ന മാനസിക നിലപാട്.

സൈനികന്‍ അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നത്, വിദ്യാര്‍ത്ഥി പഠനത്തില്‍ ആത്മാര്‍ത്ഥമായി ചെലവഴിക്കുന്നത്, ഉദ്യോഗസ്ഥന്‍ അഴിമതിയില്ലാതെ ജോലി ചെയ്യുന്നത്… ഇതെല്ലാം ഒരേ ധര്‍മ്മത്തിന്റെ പല മുഖങ്ങളാണ്. ഈ ധര്‍മ്മബോധമാണ് രാഷ്‌ട്രത്തിന്റെ ശക്തി.

ഈ പശ്ചാത്തലത്തിലാണ് ഭാരതീയ ചിന്തയില്‍ ‘രാഷ്‌ട്രം’ എന്ന ആശയം പാശ്ചാത്യരുടെ ‘സ്റ്റേറ്റ്’ എന്ന സങ്കല്‍പ്പത്തിന്റെ പരിധിക്ക് പുറത്തേക്ക് വളരുന്നത്. പാശ്ചാത്യ രാഷ്‌ട്രീയചിന്തകള്‍ ലിബറലിസം, സോഷ്യലിസം, മാര്‍ക്‌സിസം തുടങ്ങിയ കോണുകളില്‍ നിന്നാണ് സ്റ്റേറ്റിനെ വിവക്ഷിക്കുന്നത്. അവകാശങ്ങള്‍, സമ്പത്ത്, വര്‍ഗസമരം. ഇവയാണ് അവരുടെ വിവക്ഷയിലേക്കുള്ള പ്രധാന ലെന്‍സുകള്‍. ലിബറലിസം പറയുന്നത് ഭരണകൂടം വ്യക്തി അവകാശങ്ങളെ സംരക്ഷിക്കുന്ന റഫറിയായിരിക്കണമെന്നാണ്. സോഷ്യലിസവും കമ്മ്യൂണിസവും ഇതിനു വിപരീതമായി, ഭരണകൂടം ശക്തമായി ഇടപെടണം എന്നു വാദിക്കുന്നു. മാര്‍ക്‌സിസം അതിലും അപ്പുറത്ത് സ്റ്റേറ്റിന്റെ അവസാനപ്രതിഭാസമായി വര്‍ഗ്ഗമില്ലാത്ത സമുദായം സ്വപ്‌നം കാണുന്നു.

എന്നാല്‍ ഭാരതീയ ദര്‍ശനം ഈ ചിന്തകളെ മറികടന്ന് മനുഷ്യനെ നാലു പുരുഷാര്‍ത്ഥങ്ങളുമായി (ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം) ചേര്‍ന്ന് പൂര്‍ണ്ണ ജീവിതയാത്രക്കാരനായി കാണുന്നു. ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം അതിനു പ്രധാന ഉദാഹരണമാണ്. മനുഷ്യന്‍ സാമ്പത്തിക ഉപകരണവുമല്ല, സൈദ്ധാന്തിക പോരാളിയുമല്ല; അവന്‍ ഒരു സംസ്‌കാരത്തിന്റെ സംയോജിത പ്രതിഫലനമാണ്. ചാണക്യന്‍ ഇതില്‍ ഒരു പ്രായോഗിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു: ഭരണകൂടം ദുര്‍ബലമായാല്‍ ശക്തന്‍ ദുര്‍ബലനെ തിന്നുന്ന ‘മത്സ്യന്യായം’ എന്ന അനാരോഗ്യകരമായ സ്ഥിതിയുണ്ടാകും. അതിനാല്‍ ശക്തമായ ഭരണകൂടം അത്യാവശ്യമാണ്. ആ ശക്തി ജനങ്ങളെ അടിച്ചമര്‍ത്താനുള്ളതല്ല; ധര്‍മ്മത്തെ സംരക്ഷിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ളതാണ്.

ഭാരതത്തിലെ മതേതരത്വവും പാശ്ചാത്യ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ ‘ധര്‍മ്മം’ മതത്തെ സൂചിപ്പിക്കുന്നതല്ല. അത് മനുഷ്യന്റെ കര്‍ത്തവ്യത്തെ സൂചിപ്പിക്കുന്നു. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി'(ഒരു സത്യം പലവഴികളില്‍ പരിചയപ്പെടാം). ഇതാണ് ഭാരതത്തിന്റെ ബഹുസ്വരതയുടെ യഥാര്‍ത്ഥ ആത്മാവ്. അതുകൊണ്ടാണ് സംസ്‌കാരത്തെ അപമാനിക്കുകയും ഭൂരിപക്ഷത്തെ ‘കപട മതേതരത്വം’ കൊണ്ട് ചുരുക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ ഭാരതീയ ചിന്ത അംഗീകരിക്കാത്തത്.

സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലും ഭാരതത്തിന്റെ ദൃഷ്ടികോണം വ്യത്യസ്തമായ നന്മ നിര്‍ദ്ദേശിക്കുന്നു. പാശ്ചാത്യ ഫെമിനിസത്തിന്റെ ചില അതിര്‍ത്തികളില്‍ കുടുംബ ബന്ധങ്ങള്‍ തകരുന്നതായി കാണുമ്പോള്‍, ഭാരതീയ പാരമ്പര്യം സ്ത്രീയെ ‘ശക്തി’ എന്ന നിലയില്‍ കാണുകയും കുടുംബത്തെ സംരക്ഷിക്കുന്നതിലൂടെയാണ് അവളുടെ ശക്തി ഉയരുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായിട്ടല്ല, ആരാധനീയമായ മാതൃസ്വരൂപമായി കാണുന്ന വൈദിക ദൃഷ്ടികോണം സമകാലിക പരിസ്ഥിതിവാദങ്ങളെക്കാള്‍ ആഴമുള്ളതാണ്.

ധാര്‍മ്മിക രാഷ്‌ട്രത്തിലേക്കുള്ള പാത ഭാരതീയ രാഷ്‌ട്ര ദര്‍ശനം ഭരണകൂടത്തെത്തന്നെ ലക്ഷ്യമാക്കുന്നില്ല. അത് രാഷ്‌ട്രചൈതന്യത്തിന്റെ ഒരു അവയവം മാത്രമാണ്. യന്ത്രമല്ല, ജീവിക്കുന്ന ശരീരത്തിന്റെ ഭാഗം. ഇതില്‍ ഭരണകൂടം ശക്തമായിരിക്കണം. പക്ഷേ ആ ശക്തിയുടെ കേന്ദ്രത്തില്‍ ‘ധര്‍മ്മം’ തന്നെ നിലകൊള്ളണം.

പാശ്ചാത്യ ചിന്തകളിലെ അവകാശവാദങ്ങളും വര്‍ഗ്ഗസമരങ്ങളും ഭാരതീയ ജീവിതാനുഭവത്തെ പൂര്‍ണ്ണമായി വിവരിക്കാന്‍ കഴിയുന്നതല്ല. ഭാരതത്തിന്റെ കഥയുടെ അടിത്തറ ആത്മീയതയിലും, സംസ്‌കാരത്തിലും, വേരുകളിലുമാണ്. വികസിത ഭാരതം എന്ന ലക്ഷ്യം അതിനാല്‍ സാമ്പത്തിക, അല്ലെങ്കില്‍ ഭരണപരമായ പദ്ധതി മാത്രമല്ല. അത് ധാര്‍മ്മിക യജ്ഞമാണ്.

ധര്‍മ്മബോധമുള്ള പൗരന്മാരും ധാര്‍മ്മിക മനസ്സുള്ള ഭരണകൂടവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, 140 കോടി മനുഷ്യര്‍ ഒരേയൊരു ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. അങ്ങനെ ഒരു രാഷ്‌ട്രം ഉയര്‍ന്നുവരുമ്പോള്‍ വികസിത ഭാരതം സ്വപ്‌നമല്ല, ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരിക്കും.

Tags: developed indiaCharacterVikasit BharatMoral sensethoughtRashtram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

Main Article

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.