ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരന്മാരല്ലാതെ ബംഗാളില്‍ തങ്ങുന്ന നൂറുകണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ ദിവസേന രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരാണ് ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നത്. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശില്‍ നിന്നും വന്ന രോഹിംഗ്യ മുസ്ലിങ്ങളാണ്.
അതിര്‍ത്തി രക്ഷാസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ്, മാല്‍ഡ എന്നീ ജില്ലകളില്‍ നിന്നും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് ഒഴുകുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ ആണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വഴി ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകുന്നവരുടെ എണ്ണം രണ്ടക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ദിവസേന അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം മൂന്നക്കം വരെ വരും. ഒരു ദിവസം 500 പേര്‍ വരെ അതിര്‍ത്തികടക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ നടത്തുന്നതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന് അനധികൃത കുടിയേറ്റക്കാരായി നുഴഞ്ഞുകയറി എത്തിയവരെ കണ്ടെത്തുക എന്നതുംകൂടിയാണ്.
അതിര്‍ത്തിയില്‍ ബിഎസ് എഫ് ജവാന്മാര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ ബയോമെട്രിക് പരിശോധന നടത്തുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്ത് രക്ഷപ്പെടുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
യാത്രാരേഖകളോ പാസ്പോര്‍ട്ടോ ഇല്ലാത്തവരാണ് ഇവരില്‍ അധികവും. പരിശോധന കഴിഞ്ഞ് ഇവരെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന് (ബിജിബി) കൈമാറും. എന്നാല്‍ ബിജിബി ഇവരെ സ്വീകരിക്കാതെ തിരിച്ചയച്ചാല്‍ ഇവരെ നാടുകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളൂം. കഴിയുന്നതും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുക എന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
















