ഇസ്ലാമാബാദ് : എലോൺ മസ്‌കിനേക്കാളും മാർക്ക് സക്കർബർഗിനേക്കാളും സമ്പന്നനാണെന്ന് താനെന്ന് അവകാശപ്പെട്ട് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ . “ജിഹാദിന് വേണ്ടി ഞാൻ ആവശ്യപ്പെട്ടത് എനിക്ക് ലഭിച്ചു. ആയുധങ്ങളും തോക്കുകളും വാങ്ങാൻ ഞങ്ങൾക്ക് പണത്തിന് ഒരു കുറവുമില്ല. ജിഹാദിന് വേണ്ടി ഞങ്ങൾക്ക് പണത്തിന് ഒരു കുറവുമില്ല.” എന്നാണ് മസൂദ് അസർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്. മാത്രമല്ല ജിഹാദിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം ശവക്കുഴിയിൽ നിന്ന് നേരെ സ്വർഗത്തിലേക്ക് പോകുമെന്നും മസൂദ് അസ്ഹർ പറയുന്നു.
നേരത്തെ, ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറും ഇത്തരത്തിലൊരു വീഡിയോ പങ്ക് വച്ചിരുന്നു . അതിൽ “ജീവിതം ജിഹാദിലാണ്. ജിഹാദ് ബഹുമാനം കൊണ്ടുവരും. ഈ സമൂഹം ജിഹാദ് നടത്തുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.” എന്നാണ് അസ്ഗർ പറയുന്നത് . IF814 വിമാന റാഞ്ചൽ കേസിന്റെ സൂത്രധാരനും, മസൂദ് അസറിന്റെ സഹോദരനുമാണ് അബ്ദുൾ റൗഫ് അസ്ഗർ.
നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ ചാവേർ ബോംബർ ഡോ. ഉമർ മുഹമ്മദ് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്‌ഫോടനക്കേസ് പ്രതികളായ ഉമർ മുഹമ്മദും മുസമ്മിൽ ഷക്കീലും ഡൽഹി സ്‌ഫോടനങ്ങൾക്ക് മുമ്പ് തുർക്കിയിലേക്ക് പോയിരുന്നുവെന്നും , തുർക്കിയിൽ വെച്ച് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരുമായി അവർ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.
















