Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടർമാരും, ഡ്രോണുകളും, ബോംബ് സ്ഫോടനങ്ങളും ! ഇന്ത്യയിലെ തീവ്ര വൈറ്റ് കോളർ ഇസ്ലാമിക ഭീകരർ അപകടകാരികളാകുന്നത് എന്തുകൊണ്ട് ?

ചെങ്കോട്ട ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ അത് ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. ഇതുവരെ ഈ ആക്രമണത്തിൽ വൈറ്റ് കോളർ തീവ്രവാദികളെ മാത്രമാണ് പിടികൂടിയത്. അവരുടെ ആക്രമണ രീതി കൂടുതൽ ഭയാനകമാണെന്ന് ഇതിനോടകം വെളിപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 02:49 pm IST
in India

ന്യൂദൽഹി: ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എൻ‌ഐ‌എ കണ്ടെത്തിയ സൂചനകൾ വിരൽ ചൂണ്ടുന്നത് വിദ്യാസമ്പന്നരും വൈറ്റ് കോളർ തീവ്രവാദികളുമായ ഒരു കൂട്ടം തീവ്രവാദികൾ ഇന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ടെന്നാണ്. ഇവർ രാജ്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നതിനായി ഒരേസമയം ഒന്നിലധികം ഗൂഡലോചനകളിൽ പ്രവർത്തിക്കുന്നുണ്ടെന്നുമാണ്.

നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബാക്രമണങ്ങളിൽ ഉൾപ്പെട്ട തീവ്രവാദികൾ ഒരേസമയം ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു എന്നാണ്. ഇത് ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സുരക്ഷയ്‌ക്ക് ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നു. കാരണം ഇപ്പോൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവരെല്ലാം വൈറ്റ് കോളർ വ്യക്തികളാണ്. അതിനാൽ ഈ ജെയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദി ഘടകം ഇത്തവണ അതിന്റെ പദ്ധതിയിൽ പൂർണ്ണമായി വിജയിക്കുന്നതിൽ പരാജയപ്പെട്ടാലും അടുത്ത തവണ അവർ മറ്റെവിടെയെങ്കിലും ഒരു വലിയ ഭീകരാക്രമണത്തിന് ശ്രമിച്ചേക്കാമെന്നാണ്.

വൈറ്റ് കോളർ ഭീകരരുടെ സംഘം 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിനും ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ചാവേർ ബോംബാക്രമണത്തിനും ഇടയിൽ ഏകദേശം രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയുണ്ട്. ഈ സമയത്ത് തീവ്രവാദികൾ അവരുടെ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തി. 2001 ൽ ആയുധധാരികളായ തീവ്രവാദികൾ ഒരു കാറിൽ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മുംബൈ, അഹമ്മദാബാദ്, ദൽഹി തുടങ്ങിയ നഗരങ്ങളിലെ മാർക്കറ്റുകളിലും ട്രെയിനുകളിലും ബോംബാക്രമണങ്ങൾ നടന്നു. 2008 ലെ മുംബൈ ആക്രമണത്തിൽ, കടൽ മാർഗം എത്തിയ പത്ത് പാകിസ്ഥാൻ ഭീകരർ ഒരേസമയം നഗരത്തിലെ നിരവധി പ്രധാന സ്ഥലങ്ങൾ ആക്രമിച്ചു.

തുടർന്ന് പുൽവാമയിൽ ഒരു കാറിൽ നിറച്ച സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഒരു സിആർപിഎഫ് ബസ് ബോംബ് സ്ഫോടനത്തിൽ തകർത്തു. പിന്നീട് ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെയും സാധാരണക്കാരെയും അവരുടെ മതത്തെക്കുറിച്ച് ചോദ്യം ചെയ്തതിന് ശേഷം പാകിസ്ഥാൻ ഭീകരർ കൊലപ്പെടുത്തി. ഇപ്പോൾ സംഭവിച്ച ദൽഹിയിലെ കാർ ബോംബാക്രമണവും ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ വൈറ്റ് കോളർ സംഘവും തീവ്രവാദത്തിന്റെ പൂർണ്ണമായിട്ടുള്ള പുതിയ പതിപ്പാണ്.

ഐഇഡി പ്രിയരായ ഡോക്ടർമാർ

ചെങ്കോട്ട ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ പുൽവാമ ആക്രമണത്തിന് സമാനമായ ഒരു വാഹനത്തിൽ നിന്നുള്ള ഐഇഡി ആക്രമണമാണിതെന്ന് കണ്ടെത്തി. ആക്രമണത്തിന് തൊട്ടുമുമ്പ് അതേ തീവ്രവാദ സംഘത്തിൽ നിന്നുള്ള ഒരു വലിയ സ്ഫോടകവസ്തു ശേഖരം ഫരീദാബാദിൽ നിന്ന് കണ്ടെടുത്തു. അൽ-ഫലാഹ് സർവകലാശാലയിലെ ചില ഡോക്ടർമാരുമായി ഇതിന് ബന്ധമുണ്ട്. ചെങ്കോട്ടയ്‌ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ ചാവേർ ബോംബർ ഡോ. ഉമർ ഉൻ നബിക്കും ഈ തീവ്രവാദ സംഘവുമായി ബന്ധമുണ്ട്. ഇപ്പോൾ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നിന്ന് എൻഐഎ മറ്റൊരു പ്രതിയായ ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയും അറസ്റ്റ് ചെയ്തു.

വൈറ്റ് കോളർ മതമൗലികവാദികളുടെ ദുഷ്ടലക്ഷ്യങ്ങൾ

ചാവേർ ബോംബർ ഉമർ ഒരു ഡോക്ടറായതിനാലും, ഡാനിഷ് സാങ്കേതിക വൈദഗ്ധ്യമുള്ളയാളായതിനാലും ജെയ്‌ഷെയുടെ ഈ തീവ്രവാദ യൂണിറ്റിനെ വൈറ്റ് കോളർ യൂണിറ്റ് എന്നാണ് വിളിക്കുന്നത്. മുമ്പ് ഡോ. ഷഹീൻ ഷാഹിദ്, ഡോ. മുസമ്മിൽ ഘാനി എന്നിവരുൾപ്പെടെ നിരവധി ഡോക്ടർമാർ ഫരീദാബാദ് യൂണിറ്റിൽ അറസ്റ്റിലായിരുന്നു. ദൽഹി ഉൾപ്പെടെ രാജ്യത്തെ കുറഞ്ഞത് നാല് നഗരങ്ങളിലായി നിരവധി ബോംബാക്രമണങ്ങളും ഭീകരാക്രമണങ്ങളും അവർ ആസൂത്രണം ചെയ്തിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 6 ന് അയോധ്യ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനും അവർ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നു. ഡ്രോൺ ആക്രമണങ്ങൾ, കാറുകളിൽ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ, അസാൾട്ട് റൈഫിൾ ആക്രമണങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇന്ത്യയുടെ ഭാവിയിലെ വെല്ലുവിളി വർദ്ധിച്ചു

ഇതുവരെ ഇന്ത്യയിൽ പിടിക്കപ്പെട്ട തീവ്രവാദികൾ പ്രധാനമായും വിദ്യാഭ്യാസമില്ലാത്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ സമൂഹത്തിലെ ഉന്നത വിഭാഗങ്ങളിലേക്ക് പോലും തീവ്രവാദം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമാണ്. ഇന്ത്യയുടെ ഭാവിക്ക് ഇത് വളരെ അപകടകരമായ ഒരു സൂചനയാണ്. AI-യിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും എളുപ്പത്തിലുള്ള ലഭ്യത പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുന്നു. ഈ ഭീകരാക്രമണ ഗൂഢാലോചനയിൽ ഒരു തുർക്കിയും ഉൾപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയെ കൂട്ടത്തോടെ ലക്ഷ്യം വയ്‌ക്കാൻ ശ്രമിച്ച അതേ തുർക്കിയാണിപ്പോൾ ഭീകരർക്ക് കുടപിടിക്കുന്നത്.

Tags: #WhiteCollarTerrorFaridabad Doctor Terrorist LinksDelhi Red Fort car blast#DelhiBlast#UmarNabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് 40 കിലോ സ്ഥോടക വസ്തുക്കളെന്ന് അമിത് ഷാ

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

ജമ്മു കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ് ; ഡോ. ആദിൽ, ഡോ. മുസമ്മിൽ, മൗലവി ഇർഫാൻ എന്നിവരുടെ വീടുകളിലും പരിശോധന തുടരുന്നു

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.