Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അനുമതി തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ്; ദുരൂഹം, പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 01:59 pm IST
in Kerala

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ, ആയിരം കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ നടപടി അങ്ങേയറ്റം ദുരൂഹവുമാണ്, എന്തെന്നാല്‍ കോടികള്‍ കട്ട പ്രതികള്‍ കോണ്‍ഗ്രസുകാരാണ്. രാഷ്‌ട്രീയപരമായി എതിര്‍ചേരിയിലുള്ളവര്‍ക്കു വേണ്ടി പോലും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നത് എന്തിനാണെന്നാണ് ഇന്നലെ കോടതിയും ചോദിച്ചത്. കേസിലെ പ്രതികള്‍ മുതിര്‍ന്ന കോണ്‍. നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍. ചന്ദ്രശേഖരനും അളിയനും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ. രതീഷുമാണ്. ഇവരെ ആരാണ് സംരക്ഷിക്കുന്നതെന്നാണ് ഇന്നലെ ഹൈക്കോടതി ചോദിച്ചത്.

അഴിമതി ആരോപണം അഞ്ചു വര്‍ഷം അന്വേഷിച്ചാണ് സിബിഐ ഇവര്‍ക്ക് കുറ്റപത്രം നല്‍കിയത്. അഴിമതി നിരോധനനിയമം ചുമത്താന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ നടപടികള്‍ ഒന്നും നടക്കുന്നില്ല. ഈ കേസില്‍ സര്‍ക്കാര്‍ പലകുറിയാണ് അനുമതി നിഷേധിച്ചത്. കടകംപള്ളി മനോജ് എന്നയാളാണ് പരാതി നല്‍കിയത്. വിജിലന്‍സ് അടക്കം സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഇവര്‍ കുറ്റക്കാരെന്നും കണ്ടെത്തി. പക്ഷെ നടപടി ഉണ്ടായില്ല.

തുടര്‍ന്നാണ് മനോജ് ഹൈക്കോടതിയെ സമീപിച്ചത്. അങ്ങനെയാണ് കേസില്‍ സിബിഐ അന്വേഷണം വന്നത്. പക്ഷെ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നില്ല.

തുടര്‍ന്ന് മനോജ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കി. ഈ കേസില്‍ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കാനും അനുമതി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതോടെ ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സര്‍ക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടിയാണ് ഉണ്ടായത്. കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ വാദം നടക്കെ പഴയ തീരുമാനം പുന:പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷെ ഉറപ്പ് കടലാസില്‍ മാത്രമായി. പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. വ്യവസായ വകുപ്പ് സെക്രട്ടറിയും മന്ത്രിയും പ്രോസിക്യൂഷന് അനുമതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പു സെക്രട്ടറിയെ മാറ്റുകയാണ് ഉണ്ടായത്. അതിനു ശേഷം അനുമതി നിഷേധിക്കുകയായിരുന്നു.

സിജെഎം കോടതി മുതല്‍ സുപ്രീംകോടതി വരെ ഇടപാടില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയാണ്. 2014ല്‍ സിബിഐ അന്വേഷണം തേടി മനോജ് ഹര്‍ജി നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെയാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ വന്ന വിധി സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയാണ്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കണ്ടെത്തിയത്.

 

Tags: കശുവണ്ടി കോര്‍പറേഷന്‍ അഴിമതിR. ChandrasekharanINTUC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

Kerala

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.