ഫ്ലവേഴ്സ് ചാനൽ എംഡിയും മാധ്യമപ്രവർത്തകനുമായ ശ്രീകണ്ഠൻ നായർ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ഒരു നടിയിൽ നിന്നാണ് അദ്ദേഹത്തിന് കൈപ്പേറിയ അനുഭവം ഉണ്ടായതെന്നും മലയാള സിനിമയിലെ നടിമാർക്കെല്ലാം തന്നെ ഇത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മലയാളികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ഒരു മാധ്യമ പ്രവർത്തകനാണ് ശ്രീകണ്ഠൻ നായർ . കഴിവും കഠിനാധ്വാനവും കൊണ്ട് ഒരാൾക്ക് എങ്ങനെ ഉയരങ്ങൾ കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് അദ്ദേഹം. ആകാശവാണിയിൽ തുടങ്ങി ദൂരദർശനിലും ഏഷ്യാനെറ്റിലും മഴവിൽ മനോരമയിലും പിന്നീട് സൂര്യ ടിവിയിലും എത്തി അവിടെ നിന്നും വീണ്ടും പറന്നുയർന്നത് ഫ്ലവേഴ്‌സ് ചാനൽ എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തി. ഇന്ന് ഫ്ലവേഴ്സ് എന്ന വിനോദ ചാനലിന്റെയും അവരുടെ തന്നെ ന്യൂസ് ചാനലായ 24 ന്റെയും മാനേജിംഗ് ഡയറക്ടർ ആണ് അദ്ദേഹം. പ്രവർത്തിച്ച എല്ലാ ചാനലുകളെയും വളർച്ചയിലും ഉയർച്ചയിലും എത്തിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും പടിയിറങ്ങിയിട്ടുള്ളത്.
ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നത് .ഏഷ്യാനെറ്റ് ചാനലിന്റെ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹം അവിടെ ചാർജ് എടുക്കുന്നത് . അവിടുത്തെ സ്ഥിതിവിശേഷം അറിഞ്ഞു വന്നപ്പോൾ പെട്ടെന്ന് ഒരു അമ്പരപ്പ ഉണ്ടായെങ്കിലും അദ്ദേഹത്തിൻറെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ആ ചാനലിനെ കരകയറ്റാനായത്. അതിനുവേണ്ടി അദ്ദേഹം പ്രേക്ഷകരുടെ പൾസറിഞ്ഞ പരിപാടികൾ ആവിഷ്കരിക്കാൻ തുടങ്ങി ഏഷ്യാനെറ്റിൽ ശ്രീകണ്ഡൻ നായർ അവതാരകനായി എത്തുന്ന നമ്മൾ തമ്മിൽ എന്ന ജനസമ്പർഗ്ഗ പരമ്പര ജനങ്ങൾ ഏറ്റെടുക്കുകയും അതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിക്കുകയും ചെയ്തു .അദ്ദേഹത്തിന്റെ ചുറുചുറുക്കും തുള്ളിച്ചാടിയുള്ള നർമക കലർന്ന ചോദ്യവുമൊക്കെ പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്
ശ്രീകണ്ഠൻ നായർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന കാലഘട്ടത്തെ ഏഷ്യാനെറ്റിന്റെ സുവർണ്ണ കാലഘട്ടം എന്ന് വേണമെങ്കിൽ പറയാം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം കണ്ടന്റ് ഹെഡ് ആയി ചാർജ് എടുത്ത അദ്ദേഹം ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡൻറ് സ്ഥാനം വരെ അലങ്കരിച്ചു. ആ സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഏഷ്യാനെറ്റിന് ജിയോ സ്റ്റാർ വിലക്കെടുത്തു. ശ്രീകണ്ടൻ നായർക്ക് അന്നുവരെ അവിടെ ഉണ്ടായിരുന്ന അധികാരവും അംഗീകാരവും എല്ലാം ഇല്ലാതായി എന്നൊരു തോന്നലുണ്ടായി. ആ മൾട്ടിനാഷണൽ കമ്പനിയുടെ ഒരു അധികാരി അദ്ദേഹത്തോട് ചോദിച്ചു, മിസ്റ്റർ നായർ വാട്ട് യു ആർ ഡൂയിങ് ഹിയർ എന്ന്. അങ്ങനെയാണ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങി മഴവിൽ മനോരമയിലേക്കും അവിടെ നിന്നും സൂര്യ ടിവിയിലേക്കും കടന്നത്. ഫ്ലവേഴ്സ് ചാനൽ എന്ന ആശയം അദ്ദേഹം നടപ്പാക്കിയത് ഗോകുലം ഗോപാലനുമായി ചേർന്നായിരുന്നു. വളരെ പെട്ടെന്ന് തന്നെ ചാനൽ ഉയർച്ചയുടെ പടവുകൾ കയറി.
ഈ അടുത്ത് അദ്ദേഹത്തിനുണ്ടായ ഒരു കൈപ്പേറിയ അനുഭവം അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരു നടി അദ്ദേഹത്തോട് കാണിച്ച നെറികേടിനെ കുറിച്ചായിരുന്നു അത്. കേരളത്തിലെ വലിയ ആദരണീയനായ ഒരു വ്യക്തിയെ ആദരിക്കുന്ന ചടങ്ങിലേക്ക് പ്രശസ്തയായ ഒരു നടിയെ ശ്രീകണ്ഠൻ നായർ ക്ഷണിക്കുന്നു, രണ്ടു ലക്ഷം രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു നടി അതിന് സമ്മതിക്കുന്നു. പ്രോഗ്രാം കഴിഞ്ഞ് സംഘാടകർ കൊടുത്ത ര ലക്ഷം രൂപയുടെ ചെക്കും സന്തോഷപൂർവ്വം വാങ്ങി അവർ പോകുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടിക്കൊരു മനംമാറ്റം ഉണ്ടാകുന്നു തന്റെ റേറ്റ് 3 ലക്ഷം രൂപയാണെന്നും അത് കിട്ടണമെന്നും ശ്രീകണ്ടൻ നായരോട് ആവശ്യപ്പെടുന്നു. നമ്മൾ തമ്മിൽ പറഞ്ഞുറപ്പിച്ച പണം അവർ തന്നില്ലേ എന്ന് ചോദിച്ചപ്പോൾ എനിക്കത് വേണ്ട നിങ്ങൾ അത് കയ്യിൽ വച്ചോളൂ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് അദ്ദേഹം മൂന്നു ലക്ഷം രൂപയുടെ ചെക്ക് വാങ്ങി അയച്ചു കൊടുത്തതായി പറയുന്നുണ്ട്. യാതൊരു ധാർമികതയോ സത്യസന്ധതയോ ഇല്ലാത്ത ഒരു നടിയാണ് അവർ. അവരുടെ ഈ പ്രവർത്തി മൂലം നടിമാർക്ക് ആകെ അപമാനമേറ്റിരിക്കുകയാണ്. ഇവരെ പോലുള്ളവരുടെ പേരുകൾ വെളിപ്പെടുത്തി അവരെ ഇത്തരം പ്രോഗ്രാമുകളിൽ നിന്നും അകറ്റി നിർത്തേണ്ടത് അനിവാര്യമാണ്.
ഇനി മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ 10 കോടി രൂപയോളം ചാനലിൽ നിന്നും കൈപ്പറ്റിയിട്ടുള്ള ഒരു നടൻ ചാനൽ നഷ്ടത്തിലാണ് പോകുന്നതെന്ന് അറിഞ്ഞിട്ടും ശമ്പളം കൂട്ടി ചോദിച്ച് അദ്ദേഹത്തെ വിഷമിപ്പിച്ചു. അദ്ദേഹം പറയുന്നത് പല കലാകാരന്മാർക്കും അവർ അർഹിക്കാത്ത വിധത്തിൽ ശമ്പളം കൂട്ടിക്കൊടുത്ത് വഷളാക്കിയതിൽ തനിക്കും ഒരു പ്രധാന പങ്കുണ്ടെന്നാണ്. അതാണ് പഴമക്കാർ പറയുന്നത് അർഹിക്കാത്തവന്റെ കയ്യിൽ അംഗീകാരം കിട്ടുന്നത് കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടുന്നത് പോലെയാണെന്ന്.
വിഎസ്സിന്റെ വിലാപയാത്രയിൽ മനുഷ്യസഹജമായി ഉണ്ടായ ഒരു നാക്കുപിഴവിന് അദ്ദേഹം വലിയ രീതിയിൽ സൈബർ ബുള്ളിങ്ങിന് ഇരയായി. വിഎസ്സിന്റെ പേരിനു പകരം പിണറായി വിജയൻ എന്ന നാക്കുളുക്കാണ് അതിന് കാരണമാക്കിയത്. ഇനി മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ചില അപ്രിയ സത്യങ്ങൾ സംപ്രേക്ഷണം ചെയ്ത് മാധ്യമ ധർമ്മം നിർവഹിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിൻറെ ഭാര്യ ഒരു ബംഗാളിയുടെ കൂടെ ഒളിച്ചോടി പോയി എന്ന് കണ്ണിൽ ചോരയില്ലാത്തവന്മാർ കഥയുണ്ടാക്കി. ആ നല്ല മനുഷ്യൻറെ മനസ്സിനെ വേദനിപ്പിച്ചു, അതിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വേദന തോന്നിയത് തന്റെ നാട്ടുകാരനായ കൊട്ടാരക്കരക്കാരനായ ഒരാൾ കൂടി ഇതിൻറെ പിന്നിൽ പ്രവർത്തിച്ചു എന്നറിഞ്ഞപ്പോഴാണ്.
ശ്രീകണ്ഠൻ നായരെ ചിലർ കല്ലറിയുമെന്നറിയാം കാരണം രാജാവ് നഗ്നനാണെന്നുള്ള സത്യം അദ്ദേഹം പൊതുമദ്യത്തിൽ വിളിച്ചു പറയും ഇതുകൊണ്ടൊന്നും ആർക്കും അദ്ദേഹത്തെ തളർത്താൻ ആവില്ല തീയിൽ കുരുത്തവൻ വെയിലത്ത് വാടുമോ’, ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.
















